സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച ഇടയാറന്മുള സ്വദേശി സുരേഷിന് (കായൽ മാടൻ) 21 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിക്ക് 21 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. ഇടയാറന്മുള എരുമക്കാട് സ്വദേശി മോഡിയിൽ വീട്ടിൽ സുരേഷ് (കായൽ മാടൻ) എന്നയാളെയാണ് ശിക്ഷിച്ചത്. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ്‌ സി.കെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ രണ്ടു കേസുകളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി മഞ്ജിത് ടി. ശിക്ഷ വിധിച്ചത്. പ്രതി 2018 മുതൽ 2021 വരെയുള്ള കാലയളവിൽ പല രാത്രികളിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു.

കുട്ടികൾ ഈ വിവരം സ്കൂളിലെ പ്രധാന അധ്യാപികയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. 2023 ൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയും 2025 വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. ഇരു കേസുകളിലും ജീവപര്യന്തം കഠിന തടവിനു പുറമെ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 21വർഷവും 7 മാസവും കഠിന തടവും 2,50,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കായൽ മാടൻ എന്നറിയപ്പെടുന്ന സുരേഷ് എം.കെ മറ്റു പല കേസുകളിലും പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...

ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ; അന്വേഷണം അച്ചടക്കസമിതിക്ക്

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും...

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

0
കാസർകോട് : "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക...

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...