മകനുമായി പ്രണയബന്ധം സംശയിച്ച് ഭർത്താവ് രണ്ടാംഭാര്യയെ കഴുത്തറുത്തു കൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: യുപിയിലെ ബൻഡ ജില്ലയിൽ കഴുത്തറുത്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 35-40 വയസ് തോന്നിക്കുന്ന സ്ത്രീയുടെ നാലുവിരലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിൽ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. ശിരസ്സ് കുറച്ചകലെ മാറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് അൻകൂർ അഗർവാൾ പറഞ്ഞു. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിൽ നിന്നുള്ള മായാദേവിയാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുടി മുറിച്ചു മാറ്റുകയും പല്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ട്യ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.

തുടർന്ന് ചോദ്യം ചെയ്യലിനിടെ ഭർത്താവും മക്കളായ സൂരജ് പ്രകാശും ബ്രിജേഷും അനന്തരവൻ ഉദൈബാനും കുറ്റം സമ്മതിച്ചു. രാംകുമാറിന്റെ രണ്ടാംഭാര്യയാണ് മായാദേവി. തന്റെ മകനുമായി മായാദേവിക്ക് പ്രണയബന്ധമുണ്ട് എന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാർ പോലീസിനോട് പറഞ്ഞു. തുടർന്ന് മായാദേവിയെ നാലുപേരും ചേർന്ന് ചംറഹാ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും പോലീസ് കണ്ടെടുത്തു. 24 മണിക്കൂറിനിടെയാണ് പോലീസ് കേസിന് തുമ്പുണ്ടാക്കിയത്. പോലീസ് സംഘത്തിന് സമ്മാനമായി 25,000 രൂപ നൽകുമെന്ന് എസ്.പി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...