ദേവസ്വം ബോര്‍ഡില്‍ വീണ്ടും വിവാദം : ലോ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ സിപിഎം ഉന്നത നേതാവിന്റെ മകന്‍ ഒന്നാമന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് ലോ ഓഫിസര്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയെ ചൊല്ലി സിപിഎമ്മില്‍ വിവാദം കനക്കുന്നു. ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകന്‍ ഒന്നാം റാങ്ക് നേടിയതാണ് വിവാദത്തിന് അടിസ്ഥാനം. നേതാവിന്റെ മകന്‍ 71.50 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത് സിപിഎം നേതാവിന്റെ മകനാണ് എന്നത് രാഷ്ട്രീയ സ്വാധീനം ഉപയോ​ഗിച്ചാണ് എന്ന മറ്റ് ഉദ്യോ​ഗാര്‍ത്ഥികളുടെ ആരോപണത്തെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് കഴിഞ്ഞ നവംബര്‍ മുന്നിന് നടത്തിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തവരുടെ റാങ്ക്പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോള്‍ നേതാവിന്റെ മകന്‍ 71.50 മാര്‍ക്കോടെ ഒന്നാമതെത്തി. റാങ്ക് നിശ്ചയിച്ചതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനം ആരോപിച്ചു ഉദ്യോഗാര്‍ഥികള്‍ രംഗത്തുവന്നതോടെയാണു സിപിഎമ്മില്‍ ചര്‍ച്ചയായത്. നേതാവിന്റെ മകനെ നേരത്തെ ജില്ലയിലെ കോടതികളിലൊന്നില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതും വിവാദമായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...