പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ നിന്ന് കാണാതായത്.
അന്വേഷണത്തില്‍ വീടിനു സമീപത്തുള്ള തൂതപ്പുഴയിലെ വെട്ടിച്ചുരുക്ക് കുണ്ടുകടവില്‍ കുട്ടിയുടെ വസ്ത്രങ്ങളും വസ്ത്രങ്ങള്‍ കൊണ്ടുവന്ന ബക്കറ്റും കണ്ടെത്തി. ഇതോടെയാണ് കുട്ടിയെ പുഴയില്‍ കാണാതായി എന്ന് കരുതി തിരച്ചില്‍ ആരംഭിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പെരിന്തല്‍മണ്ണയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദരുമടക്കം രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ബുധനാഴ്ച വീണ്ടും തിരയാനുള്ള തീരുമാനത്തോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചു.

ഇതിനിടെ പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു വിളിയെത്തി. കുട്ടിയെ കണ്ടെത്തിയോ എന്ന് ചോദിച്ചായിരുന്നു കോള്‍. വിളിച്ചത് 15കാരി തന്നെയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ പോലീസിന്റെ അന്വേഷണം ആ വഴിക്കായി. വിളിച്ചത് തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെ കടയിലെ നമ്പറില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ ചിലര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി കാണാതായ കുട്ടിയാണെന്ന് ഉറപ്പിച്ചു. പിന്നീട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വൈദ്യപരിശോധനയ്ക്കു ശേഷം രക്ഷിതാക്കളോടൊപ്പം വിടുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ധരിച്ച വസ്ത്രം മാറി തൂത ടൗണിലെ കടയില്‍ നിന്ന് പുതിയ പര്‍ദ വാങ്ങി ധരിച്ചാണ് പോയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും കണ്ടെത്തി. പിന്നീട് തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി. അവിടെ നിന്നാണ് പുലര്‍ച്ചെ രക്ഷിതാക്കളെ വിളിച്ചത്. പിന്നീട് കണ്ണൂര്‍ ബസില്‍ കയറി കോഴിക്കോട്ടിറങ്ങി. അവിടെ നിന്നാണ് പെരിന്തല്‍മണ്ണയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....