എയർ പോഡ് മോഷ്ടിച്ചത് സഹകൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം ; ജോസ് ചീരാംകുഴി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ നഗരസഭയിൽ മൂന്ന് മാസം മുൻപ് നടന്ന കൗൺസിലിൽ വെച്ച് നഷ്ടപ്പെട്ടു പോയ ആപ്പിൾ ഫോണിൻ്റെ എയർപോഡ് എടുത്തു കൊണ്ടുപോയത് തൻ്റെ സമീപത്തിരുന്ന സഹകൗൺസിലറായ ബിനു പുളിക്കക്കണ്ടം തന്നെയാണെന്ന് ജോസ് ചീരാംകുഴി. കഴിഞ്ഞ ദിവസം യു.ഡി.ഫ് കൗൺസിലർമാർ നിരപരാധിത്വം പറഞ്ഞ് ചെയർപേഴ്സണ് കത്ത് നൽകിയിട്ട് പ്രതികരിക്കാതിരുന്നത് തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി തിരിച്ച് തരട്ടെയെന്ന് വിചാരിച്ചാണ്. അതു കൊണ്ടാണ് ആരുടെയും പേര് പറയാത്തത്. എൻ്റെ കൂടെയുള്ള കൗൺസിലർമാർ ആവശ്യപ്പെട്ടിട്ട് പോലും ഞാൻ പേര് പറഞ്ഞില്ല. ഇതിനിടയിൽ പല ഭീഷണികളും പരോക്ഷമായ ഒത്ത് തീർപ്പുകളും ഒക്കെ വന്നു. പക്ഷെ അവർക്കും ഇതിൽ പേര് പറഞ്ഞ് ഇടപെടാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇന്ന് കൂടിയ കൗൺസിലിൽ ഭരണകക്ഷിയിൽ തന്നെപ്പെട്ട അഡ്വ. ബിനു പുളിയ്ക്കക്കണ്ടം എയർ പോഡ് മോഷണത്തിൽ ദുരുഹതയുണ്ടന്നും വലിയ രാഷ്ട്രിയ നേതാവിൻ്റെ പങ്കുണ്ടെന്നും പറഞ്ഞതാണ് തനിക്ക് പേര് വെളിപ്പെടുത്തേണ്ട സാഹചര്യം വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ എയർ ഫോഡ് നഷ്ടപ്പെട്ടപ്പോൾ തന്നെ പോലീസിൽ വിവരം അറിയിച്ച് പരാതി നൽകിയിരുന്നു. പിന്നെ ആരോടും പറയാതെ സ്വന്തം നിലയിൽ അന്വേഷണം നടത്തുകയായിരുന്നു. കാരണം ഈ എയർപോഡ് എൻ്റെ ഫോണുമായി കണക്ടഡ് ആയിരുന്നതിനാൽ ആര് ഉപയോഗിച്ചാലും ലൊക്കേഷൻ സഹിതം എൻ്റെ ഫോണിൽ ലഭിക്കുമായിരുന്നു. അതിൻ്റെ തെളിവുകൾ നിരവധി എൻ്റെ കൈവശം ഉണ്ട്. അദ്ദേഹത്തിൻ്റെ റിസോർട്ട്, അദ്ദേഹം പോയ വഴികൾ, സ്ഥലങ്ങൾ മുതലായവയെല്ലാം. ഏത് അന്വേഷണത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം മറ്റൊരെങ്കിലും അദ്ദേഹത്തിൻ്റെ റിസോർട്ടിലോ ഭവനത്തിലോ ഉപയോഗിച്ചതാണെങ്കിൽ അദ്ദേഹം യാത്ര ചെയ്ത സ്ഥലങ്ങളിൽ എല്ലാം ടിയാൾ കൂടെ യാത്ര ചെയ്യുകയായിരുന്നോ എന്ന് കൂടി അദ്ദേഹം വ്യക്തമാക്കണം.

ഞാൻ തെളിവായി നൽകുന്ന ലൊക്കേഷനുകളിൽ അന്ന് ബിനു ഉണ്ടായിരുന്നോയെന്ന് അന്നത്തെ തീയതികൾ വെച്ച് ഇദ്ദേഹത്തിൻ്റെ ഫോൺ ലോക്കേഷൻ ട്രെയിസ് ചെയ്താൽ പോലീസിന് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇനി നാടകം കളിച്ച് ഈ സാധനം മറ്റെവിടെയെങ്കിലും അദ്ദേഹം ഉപേക്ഷിച്ചാലും ഇത്രയും കാലം ഉപയോഗിച്ച തെളിവുകൾ എങ്ങനെ നശിപ്പിക്കാനാകും. ഞാൻ സഹകൗൺസിലർമാരോടും പാർട്ടിയോടും ആലോചിക്കാതെ കൗൺസിൽ തുടങ്ങിയതിന് ശേഷം മാത്രം ചെയർപേഴ്സണ് കത്ത് നൽകിയത്. പാർട്ടിയിൽ ആലോചിച്ചാൽ മുന്നണി സംവിധാനം പറഞ്ഞ് ഒരു പക്ഷെ അനുവാദം ലഭിക്കുകയില്ലായെന്ന് കരുതിയാണ്. പക്ഷെ എൻ്റെ എയർപോഡ് നഷ്ടപ്പെട്ട കാര്യം കൗൺസിലിൽ അറിയിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. കാരണം മോഷണം നടത്തിയ ആളെ എനിക്ക് നേരിട്ട് അറിയാമായിരുന്നതുകൊണ്ടാണ്. ഇത് നഷ്ടപ്പെട്ടപ്പോൾ ആദ്യം ഇത് കണ്ടോയെന്ന് ചോദിച്ചത് ബിനുവിനോട് ആണ്. കണ്ടില്ലായെന്ന മറുപടിയാണ് അദ്ദേഹം അന്ന് നൽകിയത്. തെളിവുകൾ എല്ലാം എതിരായി പിടി വീഴുമെന്ന് ഉറപ്പായപ്പോൾ ഗൂഡാലോചനയെന്ന് പറയുന്നത് വെറും തന്ത്രം മാത്രമാണ്. ഈ തന്ത്രത്തിൽ തെളിവുകൾ നശിക്കില്ലെന്നും കൗൺസിലർ ജോസ് ചീരാംകുഴി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...