പത്തനംതിട്ട : പുതിയ കേന്ദ്ര ഗവൺമെന്റ് അധികാരത്തിൽ വന്ന ഉടൻ തന്നെ റെയിൽവേ മന്ത്രിയെ കണ്ടു നൽകിയ നിവേദനം ശബരി റെയിൽ പാത നടപ്പിലാക്കുന്നതിനു വേണ്ടിയാണ്. നിലവിൽ ശബരി പാത വിഭാവനം ചെയ്തിരിക്കുന്നത് അങ്കമാലി മുതൽ എരുമേലി വരെയാണ്. ഈ പാത റാന്നി പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി തിരുവനന്തപുരത്തേക്കും അവിടുന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കും നീട്ടുന്നതിനുള്ള നടപടി വേണം. എരുമേലി വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് ലഭിക്കുവാനുള്ള പാരിസ്ഥിതിക അനുമതി കൂടെ നൽകി നിർമ്മാണം തുടങ്ങുന്നതിന് ആവശ്യമായി ക്രമീകരണങ്ങൾ ചെയ്യണം. റബ്ബർ കൃഷിക്കാർക്ക് ന്യായവില ലഭിക്കാത്തതാണ് വാണിജ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യമനുസരിച്ചു കേരളത്തിലെ റബർ കൃഷിക്കാർക്ക് 300 രൂപയെങ്കിലും എങ്കിലും വില ലഭിക്കേണ്ടതാണ്. പക്ഷേ കേന്ദ്രവാണിജ മന്ത്രാലയവും വൻകിട വ്യവസായികളും ചേർന്നുള്ള കള്ളക്കളിയാണ് കൃഷിക്കാർക്ക് ന്യായവില ലഭിക്കാതിരിക്കാൻ ഉള്ള കാര്യം.
റബ്ബർ ബോർഡിനെ ശക്തമാക്കാനോ അവർ കൃഷിക്കാർക്ക് എന്തെങ്കിലും ആനുകൂല്യം നൽകുന്നതിനുള്ള ഒരു നിർദേശങ്ങളും ബഡ്ജറ്റിൽ ഉണ്ടായിട്ടില്ല. പത്തനംതിട്ടയെ സംബന്ധിച്ച് പ്രവാസികളാണ് പത്തനംതിട്ടയുടെ ഏറ്റവും വലിയ അടിത്തറ. ലക്ഷക്കണക്കിന് പ്രവാസികൾ ജോലി നഷ്ടപ്പെട്ട നാട്ടിലേക്ക് മടങ്ങുന്നുണ്ട്. അവരെ പുനർവസിക്കാനോ അവർ തുടങ്ങുന്ന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായമോ പ്രചോദനമോ നൽകുവാനുള്ള ഒരു പദ്ധതിയും ഇതിൽ പറഞ്ഞിട്ടില്ല. അങ്ങനെ നോക്കുമ്പോൾ കേരളത്തോളം പത്തനംതിട്ട ജില്ലയോടും ഒരു പ്രത്യേക അവഗണന കാട്ടിയ ബജറ്റ് എന്ന നിലയിൽ മാത്രമേ ഈ ബഡ്ജറ്റിനെ നോക്കി കാണുവാൻ സാധിക്കത്തുള്ളൂ.