തിരുവനന്തപുരം : ഐ.ജി.എസ്.ടി (സംയോജിത ചരക്കുസേവന നികുതി) ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ട തുകയില്‍ നിന്ന് 965.16 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നല്കിയ കണക്കുകളില്‍ തട്ടിപ്പു നടന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ട നികുതിയിലും വെട്ടിക്കുറവ് വരുത്തിയത്. ഏപ്രിലില്‍ ഐ.ജി.എസ്.ടി ഇനത്തില്‍ ലഭിക്കേണ്ട 1700 കോടി രൂപയില്‍ നേരത്തെയുള്ള പൂളിലെ നഷ്ടം കണക്കാക്കിയാണ് 965.16 കോടി രൂപ കുറച്ച് സംസ്ഥാനത്തിന് നല്‍കിയതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.ജി.എസ്.ടി സംബന്ധിച്ച് കൃത്യമായ കണക്ക് ഇപ്പോഴും ചരക്കുസേവനനികുതി സമ്പ്രദായത്തില്‍ ലഭ്യമാക്കിയിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പക്ക് ഗാരന്റി നില്‍ക്കുന്നതിന്റെ പേരില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാറിന് വായ്പയെടുക്കാവുന്ന തുകയില്‍ നിന്ന് 3300 കോടി രൂപ കുറച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























