അടൂർ: കരിക്കിനേത്ത് സിൽക്ക് ഗലേറിയയിൽ കഴിഞ്ഞ വർഷം നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സിങ്, അംഗൂർ, ഡൽഹി സ്വദേശിയായ ഓം പ്രകാശ് എന്നീ പ്രതികളെയാണ് കുറ്റക്കാരല്ലന്ന് കണ്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. ഹാഷിം ഉത്തരവിട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18 നാണ് കേസിനാസ്‌പദമായ സംഭവം. രണ്ടാഴ്ച്ചക്ക് ശേഷം പ്രതികളെ തമിഴ്നാട് പുളിയംകുടി എന്ന സ്ഥലത്തു നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. അന്നു മുതൽ വിചാരണ തടവുകാരായി പ്രതികൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും 25 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബിജു വർഗ്ഗീസ്, പ്രീതു ജഗതി, ജിതിൻ ജോയ്, തൗഫീക്ക് രാജൻ, ലിനറ്റ് മെറിൻ എബ്രഹാം എന്നിവർ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1