മുംബൈ: മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അച്ഛനെയും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് മുംബൈ സ്വദേശിനിയായ 16കാരിയെ അച്ഛനും രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തത്. കൊലപാതകശ്രമ കേസില്‍ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന അച്ഛന്‍ ഏപ്രില്‍മാസം പുറത്തിറങ്ങിയതിന് പിന്നാലെ പീഡനം തുടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ മറ്റൊരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ബാന്ദ്രയിലെ ഒരു ഫ്ലാറ്റിലെത്തിച്ച് മകളെ രണ്ട് മാസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ കുട്ടി സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ ഒരു പൊലീസുകാരിയോട് വിവരം പറഞ്ഞതോടെയാണ് കേസായത്.
മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അച്ഛനും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ്ശിക്ഷ വിധിച്ച് കോടതി
RECENT NEWS
Advertisment