പത്തനംതിട്ട: എം.പി. ആൻ്റോ ആൻ്റണി ചിറക്കാല നിവാസികൾക്ക് അനുവദിച്ച് തന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ടോറസ് ലോറി ഇടിച്ച് തകർന്നിട്ട് 4 മാസം പിന്നിട്ട് നിരന്തരമായ നിയമ പോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കും ഒടുവിൽ ആൻ്റോ ആൻ്റണി എം.പി. മുൻകൈയെടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമിടിച്ചവരെ കൊണ്ട് തന്നെ പുനർനിർമ്മിച്ച് ശാപമോക്ഷം വരുത്തി. ആലപ്പുഴ ഹൈവേ നിർമാണത്തിന് ചിറ്റാറിലെ ഡെൽറ്റ ക്രഷറിൽനിന്ന് പാറയും മെറ്റലും കയറ്റി പോകുകയായിരുന്ന വലിയ ടോറസ് ലോറി ഇടിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ വിൻസൻ തോമസ് ചിറക്കാലയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.എം.ജോൺസൻ, പൊതുപ്രവർത്തകൻ സിനു ഏബ്രഹാം എന്നിവർ വൻ സമരപരിപാടികളും നിയമപോരാട്ടങ്ങളും നടത്തി.
പത്തനംതിട്ട കളക്ടർ, എസ്.പി.ഡി വെഎസ്.പി, ഇലന്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. മലയാള മനോരമ, മാതൃഭുമി, മാധ്യമം, മംഗളം, ദീപിക, കേരള കൗമുദി, വീക്ഷണം തുടങ്ങിയ പത്രങ്ങളും ഏഷ്യനെറ്റ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ ദ്യശ്യമാധ്യമങ്ങളും ഈ വിഷയം സമൂഹത്തിൽ അടിയന്തിര പ്രാധാന്യത്തോടെ എത്തിച്ചു. ഇലന്തൂർ ജനകീയ സമിതി, വാര്യാപുരം വൈ എം എ തുടങ്ങിയ സംഘടനകളും സമരപരിപാടികൾക്ക് നേതൃത്വം നൽകി.






























