തൃശ്ശൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡ് നിക്ഷേപവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ഏങ്ങണ്ടിയൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും 14 ലക്ഷം രൂപ നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനി കാതോട്ട് വീട്ടിൽ റിനു കെ.യു.സമർപ്പിച്ച ഹർജിയിലാണ് കോടതിവിധി. റിനു കെ.യു. 11 ലക്ഷം രൂപയും 3 ലക്ഷം രൂപയും അടക്കം ആകെ 14 ലക്ഷം രൂപയാണ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ തുക പലിശ സഹിതം സ്ഥാപനം തിരികെ നല്‍കിയില്ല. ഇതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

നിക്ഷേപ തുക തിരികെ നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. ഇതുമൂലം പരാതിക്കാരിക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടായതായി കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ ശ്രീജ എസ്.ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പരാതിക്കാരിക്ക് 14 ലക്ഷം രൂപയും അതിന് 2017 ഡിസംബർ 13 മുതൽ 9 ശതമാനം പലിശയും നൽകാൻ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 30,000 രൂപയും കേസുചിലവായി 10,000 രൂപയും നൽകണമെന്നും വിധിയിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...