കോഴിക്കോട്: നഴ്‌സുമാരുടെ സമരം സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ ചികിത്സയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയതായി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളെ പോലും തിരിച്ചയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഐസിയുവിലുള്ള രോഗികളുടെ പരിപാലനമടക്കം പ്രതിസന്ധിയിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. മിനിമം വേതനം 40,000 ആയി ഉയര്‍ത്തിയാല്‍ രോഗികളുടെ ആശുപത്രി ചിലവ് വന്‍തോതില്‍ ഉയര്‍ത്തേണ്ടി വരുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലാണുള്ളത്. അത്യാഹിത വിഭാഗം, ഐസിയു ഉള്‍പ്പെടെ സമരത്തില്‍ നിന്ന് ഒഴിവാകുന്ന പതിവ് രീതി മാറിയതോടെ രോഗികളുടെ പരിചരണം കടുത്ത പ്രതിസന്ധിയിലാണുള്ളത്. ഐസിയുവിലും വെന്റിലേറ്ററിലുമുള്ള രോഗികളെ മാറ്റാന്‍ നിര്‍ബന്ധിതരായതോടെ അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























