കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ കേന്ദ്രം മണ്ണുവാരിയിടുന്നുവെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്രസർക്കാർ മണ്ണുവാരിയിടാൻ ശ്രമിക്കുകയാണെന്നും യു.ഡി.എഫ്​ അതിനെ പിന്തുണക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ലുസംഭരണം, ഉച്ചഭക്ഷണ വിതരണം, സാമൂഹിക സുരക്ഷ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. വിഹിതം വെട്ടിക്കുറക്കുന്നെന്ന്​ മാത്രമല്ല, കിട്ടാനുള്ള തുക പോലും തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുള്ള കഴിഞ്ഞ വർഷത്തെ ചെലവിൽ കേന്ദ്ര ഫണ്ടായി ലഭിക്കേണ്ടതും സംസ്ഥാനം വിനിയോഗിച്ചതുമായ 132 കോടി രൂപ മാർച്ചിലാണ്​ നൽകിയത്​.

ഇതിന്റെ ആനുപാതിക സംസ്ഥാന കണക്ക് കേന്ദ്ര പദ്ധതികൾക്കായുള്ള സിംഗ്​ൾ നോഡൽ ഏജൻസി അക്കൗണ്ടിൽ നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ശേഷിക്കുന്ന സഹായം തടഞ്ഞിരിക്കുകയാണ്. സാമൂഹികക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്. എന്നിട്ടും അർഹമായതുക നൽകാതെ ശ്വാസംമുട്ടിക്കുന്നു. ഈ രാഷ്ട്രീയനീക്കത്തെ എതിർക്കാനും സംസ്ഥാന താൽപര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനു പകരം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...