കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ കേന്ദ്രം മണ്ണുവാരിയിടുന്നുവെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്രസർക്കാർ മണ്ണുവാരിയിടാൻ ശ്രമിക്കുകയാണെന്നും യു.ഡി.എഫ്​ അതിനെ പിന്തുണക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ലുസംഭരണം, ഉച്ചഭക്ഷണ വിതരണം, സാമൂഹിക സുരക്ഷ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. വിഹിതം വെട്ടിക്കുറക്കുന്നെന്ന്​ മാത്രമല്ല, കിട്ടാനുള്ള തുക പോലും തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുള്ള കഴിഞ്ഞ വർഷത്തെ ചെലവിൽ കേന്ദ്ര ഫണ്ടായി ലഭിക്കേണ്ടതും സംസ്ഥാനം വിനിയോഗിച്ചതുമായ 132 കോടി രൂപ മാർച്ചിലാണ്​ നൽകിയത്​.

ഇതിന്റെ ആനുപാതിക സംസ്ഥാന കണക്ക് കേന്ദ്ര പദ്ധതികൾക്കായുള്ള സിംഗ്​ൾ നോഡൽ ഏജൻസി അക്കൗണ്ടിൽ നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ശേഷിക്കുന്ന സഹായം തടഞ്ഞിരിക്കുകയാണ്. സാമൂഹികക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്. എന്നിട്ടും അർഹമായതുക നൽകാതെ ശ്വാസംമുട്ടിക്കുന്നു. ഈ രാഷ്ട്രീയനീക്കത്തെ എതിർക്കാനും സംസ്ഥാന താൽപര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനു പകരം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...