ലക്ഷ്യം സമഭാവനയുള്ള നവകേരളം : മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരളം എല്ലാ ലിംഗവിഭാഗത്തിനും തുല്യമായ ഇടം നൽകുന്നതായിരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ട്രാൻസ് ജൻഡർ വ്യക്തികൾക്ക് നൂതന തൊഴിലുകൾ ലഭ്യമാക്കാനുള്ള നോളേജ് ഇക്കോണമി മിഷന്റെ പ്രൈഡ് പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഘടനപ്രതിനിധികൾ, കമ്മ്യൂണിറ്റി ലീഡേഴ്സ്, വോളണ്ടിയേഴ്സ്, എന്നിവർക്കായാണ് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷൻ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നത്. തുല്യതയോടെയും സമഭാവനയോടെയും എല്ലാ വ്യക്തികളെയും കാണാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരള സങ്കല്പത്തിന്റെ സവിശേഷത.

സംസ്ഥാനത്തിന്റെ സാമ്പത്തികമായിട്ടുള്ള പരിമിതികൾക്കുള്ളിൽ നിന്നുതന്നെ ജനങ്ങളുടെ ജീവിതനിലവാരം വികസിത രാജ്യങ്ങളുടേതിന് തുല്യമായി ഉയർത്തണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടന വിപുലീകരിക്കുവാനും കർമ്മശേഷി കൃത്യമായി വിനിയോഗിക്കാനും നമുക്ക് കഴിയണം എന്ന് മന്ത്രി പറഞ്ഞു. തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കടന്നുവരുമ്പോൾ നമുക്ക് സ്വന്തം ജീവിതത്തിലും കുടുംബത്തിനും സംഭാവന ചെയ്യാൻ സാധിക്കും. അത്തരം കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവപൂർണമായി ചിന്തിക്കാൻ ഈ മൂന്നു ദിവസത്തെ ശില്പശാല സഹായിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായ ചടങ്ങിൽ കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം മാനേജർമാരായ പ്രിജിത്,നിധീഷ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം വോളന്റീർമാർ പങ്കെടുക്കുന്ന പരിശീലന പരിപാടി ഏപ്രിൽ 29നു വൈകിട്ട് സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...