ലോറി ഇടിപ്പിച്ചിട്ടും ഭർത്താവ് മരിച്ചില്ല, ഒടുവിൽ പ്ലാൻ ബി ; ഭാര്യയുടെ ക്വട്ടേഷനിൽ അരുംകൊല, കാമുകനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ്: വാഹനാപകടക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തി. ഒരാഴ്ച മുമ്പ് വരെ ഹരിയാണ പാനിപ്പത്ത് സ്വദേശി വിനോദ് ബരാരയുടെ കൊലപാതകത്തിന് കാരണം ഇതാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, പാനിപ്പത്ത് എസ്.പി.ക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തിയതോടെ കൊലക്കേസിന്റെ യാഥാര്‍ഥ്യം പുറംലോകമറിഞ്ഞു. വിനോദിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാര്യ നിധിയും ഇവരുടെ കാമുകന്‍ സുമിത്തും ആണെന്നും പോലീസ് കണ്ടെത്തി. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ജിമ്മിലെ പരിശീലകനായ സുമിത്തുമായി അടുപ്പത്തിലായതോടെ നിധിക്ക് എങ്ങനെയെങ്കിലും ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കണമായിരുന്നു. ഇതോടെയാണ് നിധിയും കാമുകനായ സുമിത്തും ചേര്‍ന്ന് ക്വട്ടേഷന്‍ കൊലപാതകം ആസൂത്രണംചെയ്തത്. പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിനെ ഇതിനായി കണ്ടെത്തി. വിനോദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. എന്നാല്‍, അപകടത്തില്‍നിന്ന് വിനോദ് രക്ഷപ്പെട്ടതോടെ പദ്ധതി പാളി. ഇതിനുപിന്നാലെയാണ് ദേവ് സുനാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിനോദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തുവയസുകാരനെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു ; വയോധികൻ അറസ്റ്റിൽ

0
കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ...

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...