ഗാസ : ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,064 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 117 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 67,611 ആയി. അതേസമയം, റാഫയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ പലസ്തീൻകാർ മധ്യഗാസയിലേക്ക് പലായനം ചെയ്യുകയാണ്.
അന്താരാഷ്ട്ര സമ്മർദ്ദമുണ്ടെങ്കിലും റാഫയിലെ സൈനികനടപടി ഇസ്രയേൽ നിർത്തിവെക്കില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഒരുമാസം കൊണ്ട് റാഫയിലെ കരയുദ്ധം പൂർത്തിയാക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. ഇത്തരമൊരു നീക്കമുണ്ടായാൽ പതിനായിരങ്ങൾ കൊല്ലപ്പെടുമെന്ന് ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.





























