ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാൻ അതിർത്തിക്കുള്ളിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിൽ വെച്ചാണ് മൊംബാസ ബഹിയ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്. ഇതിൽ മൊംബാസയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. മിസൈൽ പതിച്ചതിന് പിന്നലെ ഇരു കപ്പലുകൾക്കും തീപിടിച്ചു. അകെ എട്ട് പേർക്കാണ് പി രിക്കേറ്റത്. ഇവരിൽ ആറ് പേരും ഇന്ത്യക്കാരാണ്. നാല് പേരുടെ നില ഗുരുതരാമണെന്നാണ് വിവിരം.മരിച്ചയാളുടെ കുടുബത്തെ ബന്ധപ്പെട്ടതായി യുഎഇയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.






























