കോന്നി കരിയാട്ടം എം.എല്‍.എയുടെ കളിയാട്ടം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടത്തുന്ന കരിയാട്ടം എം.എല്‍.എ ക്കും സി.പി.എമ്മിലെ ഏതാനം നേതാക്കള്‍ക്കും അഴിമതിക്കും സാമ്പത്തിക സമാഹരണത്തിനും തന്‍പോരിമയ്ക്കുമുള്ള കളിയാട്ടമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ഒത്താശയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിര്‍ബന്ധിത സംഭാവനക്ക് പ്രേരിപ്പിച്ച് സ്വകാര്യ ക്വാറി, മണ്ണ്, മണല്‍ മാഫിയകളെ ഭീഷണിപ്പെടുത്തി വന്‍ സാമ്പത്തിക സമാഹരണമാണ് കരിയാട്ടത്തിന്‍റെ പേരില്‍ നടക്കുന്നതെന്നും ഇതേക്കുറിച്ച് അനേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

2023 ല്‍ നടന്ന കരിയാട്ടത്തിന്‍റെ കണക്കുകള്‍ അവതരിപ്പിക്കാത്തതിന്‍റെ പേരില്‍ സി.പി.എമ്മില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ജില്ലാ നേതൃത്വം ഇടപെട്ട് 2024 അനുമതി നിഷേധിക്കുകയും ചെയ്ത കരിയാട്ടമാണ് വീണ്ടും ഈ വര്‍ഷം നടത്തുന്നത്. സി.പി.എമ്മിന്‍റെ പുതിയ ജില്ലാ നേതൃത്വം അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്താതിരുന്ന കരിയാട്ടം ഈ വര്‍ഷം നടത്തുവാന്‍ അനുമതി നല്‍കിയത് കരിയാട്ടത്തിന്‍റെ പേരില്‍ ലഭിക്കുന്ന സംഭാവനകളുടെ വിഹിതം ലഭ്യമാക്കുമെന്ന ഉറപ്പിന്‍റെ പേരിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

എം.എല്‍.എ യുടെ സ്വകാര്യ പരിപാടിയായ കോന്നി കരിയാട്ടം ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടുത്തിയതും ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കിയുള്ള എം.എല്‍.എയുടെ പ്രസ്താവനയേയും ഇത് സംബന്ധിച്ച പോസ്റ്ററുകള്‍, ഫ്ലെക്സ് ബോര്‍ഡുകള്‍, ബ്രോഷറുകള്‍ എന്നീ പ്രചരണ സാമിഗ്രകളില്‍ എം.എല്‍.എ യെ മാത്രം പ്രൊജക്റ്റ് ചെയ്ത് കാണിക്കുന്നതും സാമാന്യ മര്യാദയുടെ ലംഘനമാണെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഓണം ഫെസ്റ്റിന്‍റെ ഭാഗമെന്ന് പറഞ്ഞ് കോന്നിയില്‍ ഈ വര്‍ഷം കരിയാട്ടം നടത്തുന്നതിന് മുന്‍പ് കഴിഞ്ഞ കരിയാട്ടം പരിപാടിയുടെ കണക്കുകള്‍ പുറത്തുവിടുവാന്‍ എം.എല്‍.എ തയ്യാറാവുകയും ഇല്ലെങ്കില്‍ സി.പി.എമ്മിന്‍റെ പുതിയ ജില്ലാ നേതൃത്വം അതിനുവേണ്ട നിര്‍ദ്ദേശം കൊടുക്കുകയും ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. കോന്നി കരിയാട്ടത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും നിര്‍ബന്ധിത സംഭാവന സ്വീകരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതില്‍നിന്നും വിട്ടു നില്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...