ഇന്ത്യയുടെ തിളക്കത്തിന് പിന്നില്‍ എന്‍റെ സര്‍ക്കാരിലെ ശരാശരിക്കാര്‍ ; വിമര്‍ശകരെ ലക്ഷ്യംവെച്ച് മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നവരെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ  മന്ത്രിസഭ ‘ശരാശരി ആളുകള്‍’ നിറഞ്ഞതാണ്. എന്നാല്‍ ഇതേ ടീമാണ് ഇന്ത്യയെ നയിച്ചതെന്നും ഇപ്പോള്‍ ഇന്ത്യ ലോകത്തിന് മുമ്പില്‍ തിളങ്ങുകയാണ്. ലോകത്ത് വിജയിച്ചവരില്‍ ഭൂരിഭാഗവും ഒരുകാലത്ത് ശരാശരിയായിരുന്നവരാണെന്നും മോദി പറഞ്ഞു. പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം പതിപ്പില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സര്‍ക്കാരിനെ കുറിച്ച് സാമ്പത്തിക വിദഗ്ദനില്ല എന്ന് എഴുതിയത് നിങ്ങള്‍ രണ്ട് മൂന്ന് വര്‍ഷം മുമ്പ് കണ്ടിട്ടുണ്ടാകും. ഇതില്‍ നിറയെ സാധാരണക്കാരാണ്. പ്രധാനമന്ത്രിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും എഴുതി. എന്നാല്‍ അതേ രാജ്യം ശരാശരി എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ഇന്ന് ലോകത്ത് തിളങ്ങുകയാണ് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആഗോള സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് ലോകം ഇന്ത്യയെ പ്രതീക്ഷയുടെ കിരണമായി നോക്കുകയാണ്. ലോകത്തിന് സാമ്പത്തിക വിദഗ്ധര്‍ ഇല്ലെന്നല്ല. സാമ്പത്തിക സാഹചര്യങ്ങളില്‍ എന്ത് സാധ്യതകള്‍ ഉണ്ടാകുമെന്ന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്ന നിരവധി വലിയ നൊബേല്‍ സമ്മാന ജേതാക്കളുണ്ട്. ജ്ഞാനം പകരുന്ന ആളുകള്‍ ഇക്കാലത്ത് എല്ലായിടത്തും ലഭ്യമാണ്. പണ്ഡിതന്മാരുമുണ്ട്. അദ്ദേഹം പറഞ്ഞു.

ആഗോള ആഘാതങ്ങള്‍ക്കിടയിലും രാജ്യത്തിന്‍റെ ജിഡിപി ആറ് ശതമാനത്തിന് മുകളില്‍ വളരാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ശക്തമായ ജനാധിപത്യത്തിനുള്ള ശുദ്ധീകരണ വ്യായാമമാണ് വിമര്‍ശനമെന്നത് തനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ വിമര്‍ശനം ആരോപണങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും രണ്ടിനും ഇടയില്‍ ഒരു ‘വിശാലമായ വിടവ്’ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അത്തരം ചോദ്യങ്ങള്‍ ‘സിലബസിന് പുറത്താണ്’ എന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. എന്നാലും വിമര്‍ശനത്തിന്‍റെ പ്രാധാന്യത്തിലാണ് താന്‍ പ്രധാനമായും വിശ്വസിക്കുന്നതെന്നും വിമര്‍ശനം ഒരാളെ അവരുടെ പോരായ്മകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...