പന്തളം : മഴ പെയ്തതോടെ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ കർഷകർ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നെൽച്ചെടികൾ വീണതാണ് കർഷകരെ ദുരിതത്തിലാക്കിയത്. വരിനെല്ലും കളയും മൂലം വിളവിൽ ഗണ്യമായ കുറവുണ്ടായ കരിങ്ങാലി പാടശേഖരത്തിൽ വിളവെടുക്കാൻ ഒരു മാസംകൂടി ശേഷിക്കെ നെൽച്ചെടികൾ വീണത് കർഷകർക്ക് ഇരുട്ടടിയായി. വിളവെടുക്കാൻ ഒരു മാസത്തിലധികം ഉള്ളതിനാൽ ഇവ നശിക്കാൻ സാധ്യത കൂടുതലാണ്. മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ നെൽച്ചെടികൾ കിളിർക്കാനും സാധ്യതയുമുണ്ട്. നെന്മണികൾ കൊത്തിയെടുക്കാൻ പക്ഷികൾ കൂട്ടമായി എത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പന്തളത്തെ പടിഞ്ഞാറ് പ്രദേശങ്ങളിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചേക്കും. മഴ പെയ്തു കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും നെൽച്ചെടികൾ വീഴാൻ തുടങ്ങിയതും കാരണം വിളവെടുപ്പിന് അധികസമയമെടുക്കും. ഇതുകർഷകർക്ക് അധിക ബാധ്യത വരുത്തി വവെയ്ക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1