തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം. അതിരപ്പിള്ളി വാച്ചുമരം കോളനിവാസിയായ അമ്മിണിയെ ആണ് കാണാതായത് ഇതോടെ എഴുപതുകാരിയായ അമ്മിണി എവിടെയെന്ന ചോദ്യം ദുരൂഹത സൃഷ്ടിക്കുകയാണ്. വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മിണിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വിറക് ശേഖരിച്ച് എത്തിയ ശേഷം മറന്നുവച്ച കത്തിയെടുക്കാന്‍ കാട്ടില്‍ പോയതായിരുന്നു. കണ്ണിന് കാഴ്ചക്കുറവും മറ്റ് വാര്‍ധക്യ പ്രതിസന്ധികളും ഉള്ളയാളായിരുന്നു അമ്മിണി. അതിനാല്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചതാകുമോ എന്ന സംശയമാണ് ഏവര്‍ക്കുമുള്ളത്. എന്നാല്‍ നാല് ദിവസമായി കാട്ടിനുള്ളില്‍ പോലീസും വനംവകുപ്പും നാട്ടുകാരും ഇന്നിതാ ഡോഗ് സ്ക്വാഡ് അടക്കം നടത്തിയ തെരച്ചിലില്‍ ഒരു തുമ്പും കിട്ടിയില്ല. അപകടം സംഭവിച്ചതാണെങ്കിലും ഇതെക്കുറിച്ചും എന്തെങ്കിലും സൂചന കിട്ടേണ്ടതാണല്ലോ. അതുമില്ലെന്നതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. ഇന്ന് സ്നിഫര്‍ ഡോഗുകളുമായാണ് തെരച്ചില്‍ നടന്നത്. എന്നാല്‍ അതിനും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം ഡ്രോണുപയോഗിച്ചായിരുന്നു തെരച്ചില്‍. നാളെയും തെരച്ചിൽ തുടരും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1