ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന പ്രസ്താവന ജാഗ്രതയ്ക്ക് വേണ്ടി ; ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾ തള്ളി കടുത്തഭാഷയിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. സതീശനെ പോലെ ബിസിനസുകാരനല്ല താനെന്നും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി. തനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നു പറഞ്ഞ ജയരാജൻ, പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വിമർശിച്ചു.

എനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാം. സതീശൻ സ്റ്റാമ്പ് പേപ്പറുമായി വന്നാൽ മതി. എന്റെ ഭാര്യ ഒരു ബിസിനസ്സിലും ഇല്ല. അവർ ഒരു കമ്പനിയിൽ ഷെയർ ഹോൾഡർ മാത്രമാണ്. ഭാര്യയുടെ പേരിലുള്ള എല്ലാ ബിസിനസ്സുകളും സതീശന്റെ ഭാര്യയുടെ പേരിൽ എഴുതിക്കൊടുക്കാം. ഞാൻ കൈരളി ചാനലിന്റെ ഷെയർ ഹോൾഡർ ആണ്. അതാണ് എന്റെ പേരിലുള്ള ഏക ഷെയർ. സതീശനെ പോലെ ഒരു ബിസിനസ് മാനല്ല ഞാൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തുകണ്ടിട്ടില്ല. ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി

0
കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...

നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ട് അജ്ഞാതർ

0
കണ്ണൂർ: പയ്യന്നൂരിൽ മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി...