മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ട് അജ്ഞാതർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പയ്യന്നൂരിൽ മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ട് അജ്ഞാതർ. ചെമ്മീൻകെട്ടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീയിട്ടത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ടി പുരുഷോത്തമൻ്റെ പ്രതിഷേധം. സ്റ്റേഷന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുന്നു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നാവശ്യം.ഷെഡ് കത്തിച്ചത് CPM പ്രവർത്തകരെന്ന് പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിൻ്റെ പേരിൽ തുടർച്ചയായ ആക്രമണമെന്നും പുരുഷോത്തമൻ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്ഥലത്ത് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു.

ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡിന് തീയിടുകയായിരുന്നുവെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. ഷെഡിന് തീയിട്ടതിന് പുറമെ, ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയതായും സംശയമുണ്ട്. പുരുഷോത്തമന്റെ സഹോദരപുത്രൻ സ്ഥലത്ത് കാവലുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം പുലർച്ചെ അവിടെ നിന്ന് മാറിയ സമയത്താണ് അക്രമികൾ എത്തിയത്. സി.പി.ഐ. എം. ഔദ്യോഗിക നേതൃത്വവുമായി പുരുഷോത്തമൻ ഏറെ നാളായി തർക്കത്തിലായിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലും അദ്ദേഹം വിമർശനങ്ങൾക്ക് വിധേയനായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസ്....

പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്ന് വീരക്കൽ ലിഖിതം കണ്ടെത്തി

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ അപൂർവ വീരക്കൽ ലിഖിതം കണ്ടെത്തി. എഡി 13-14-ാം...