സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട വനിതാ തൊഴിലാളികളെ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കിയില്ല. തൊഴിൽ നഷ്ടമായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ് ബാലരാമപുരം സ്വദേശിയായ വിജിതക്കും കുടുംബത്തിനും.
ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് വിജിതയുടേത്. ബാലരാമപുറം റസൽപുറത്ത് അകെയുണ്ടായിരുന്ന വീട് വർഷണങ്ങൾക്ക് മുൻപ് തകർന്നു. ബിവറേജസ് വെയർ ഹസ്സിൽ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബം വാടകവീട്ടിലേക്ക് മാറിയത്. 2022 ജൂലൈ 6 ന് വിജിത ഉൾപ്പെടെയുള്ള തിരുവനന്തപുരം സ്വദേശികളായ 8 പേരെ യാതൊരു കാരണവും കൂടാതെ ജോലിയിൽ നിന്ന് പുറത്താക്കി.
‘ഈ ജോലിയായിരുന്നു ഉപജീവനമാർഗം. എങ്ങനെയെങ്കിലും തിരിച്ചു കയറണം’-വിജിത പറഞ്ഞു. അകാരണമായി പുറത്താക്കിയത് ചൂണ്ടിക്കാട്ടി 8 വനിതാ തൊഴിലാളികളും ഹൈ കോടതിയെ സമീപിച്ചതിന് പിന്നാലെ അനുകൂല വിധി ലഭിച്ചു. മൂന്ന് ആഴ്ചക്കുള്ളിൽ തിരിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഉത്തരവ് നടപ്പിലാക്കിയില്ല. കോർപറേഷൻ മതിയായ രേഖകളില്ലെന്ന പറഞ്ഞു ഒഴിഞ്ഞു മാറുന്നു എന്ന് വിജത.