ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ബാച്ചുകളില്‍ നിരവധി ഒഴിവുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ബാച്ചുകളില്‍ നിരവധി ഒഴിവുകള്‍. കഴിഞ്ഞ 18ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ വിവിധ വിഭാഗങ്ങളായി 5318 ഒഴിവുകളുണ്ട്. എന്നാല്‍ അതിനുശേഷം മാനേജ്‌മെന്‍റ്, കമ്യൂണിറ്റി വിഭാഗങ്ങളുടെ ഒഴിവുകളും മെറിറ്റിലെ ചില സപ്ലിമെന്‍ററി ഒഴിവുകളും നികത്തിയിട്ടുള്ളതിനാല്‍ അവശേഷിക്കുന്ന സീറ്റുകള്‍ 3000നും 3500നും ഇടയില്‍ ഒതുങ്ങുമെന്നാണ് സൂചന. ജില്ലയില്‍ 13187 അപേക്ഷകളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി നല്‍കിയിരുന്നത്. ഗവണ്‍മെന്‍റ്, എയ്ഡഡ് മേഖലയിലെ സീറ്റുകളില്‍ ഇവര്‍ക്ക് പ്രവേശനം ഉറപ്പാക്കാനാകുമായിരുന്നു. എന്നാല്‍ പൊതുപ്രവേശനത്തിനു കാത്തിരിക്കാതെ കുട്ടികളില്‍ നല്ലൊരു പങ്കും അണ്‍എയ്ഡഡ് മേഖലയിലേക്കടക്കം തിരിഞ്ഞു. ഇതോടെ മെറിറ്റ് വിഭാഗത്തില്‍ തന്നെ 2355 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 237 ഒഴിവുകളുണ്ട്. പ്രവേശന നടപടികളില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പൂര്‍ത്തിയാകുന്നതോടെ ഒഴിവുകള്‍ കുറയുമെന്നാണ് സൂചന.
അപേക്ഷകളിലെ പിഴവു കാരണം പ്രവേശനം ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടത്തുന്നത്. എല്ലാവര്‍ഷവും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുവരുന്ന സാഹചര്യമാണുള്ളത്. ഇതോടെ പല സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കുട്ടികളുടെ കുറവു കാരണം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ പൂര്‍ണമായും വേണ്ടെന്നുവച്ച സ്‌കൂളുകളുകളുമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

0
കോന്നി : പ്രായമായ സ്ത്രീയുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി...

കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഫിഫയുടെ തീരുമാനം ; സ്റ്റേഡിയങ്ങളിൽ വെള്ളക്കുപ്പികൾക്ക് വിലക്ക്

0
വാഷിങ്ടൺ : ഫിഫ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പോകുന്ന...

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...