ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ബാച്ചുകളില്‍ നിരവധി ഒഴിവുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ബാച്ചുകളില്‍ നിരവധി ഒഴിവുകള്‍. കഴിഞ്ഞ 18ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ വിവിധ വിഭാഗങ്ങളായി 5318 ഒഴിവുകളുണ്ട്. എന്നാല്‍ അതിനുശേഷം മാനേജ്‌മെന്‍റ്, കമ്യൂണിറ്റി വിഭാഗങ്ങളുടെ ഒഴിവുകളും മെറിറ്റിലെ ചില സപ്ലിമെന്‍ററി ഒഴിവുകളും നികത്തിയിട്ടുള്ളതിനാല്‍ അവശേഷിക്കുന്ന സീറ്റുകള്‍ 3000നും 3500നും ഇടയില്‍ ഒതുങ്ങുമെന്നാണ് സൂചന. ജില്ലയില്‍ 13187 അപേക്ഷകളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി നല്‍കിയിരുന്നത്. ഗവണ്‍മെന്‍റ്, എയ്ഡഡ് മേഖലയിലെ സീറ്റുകളില്‍ ഇവര്‍ക്ക് പ്രവേശനം ഉറപ്പാക്കാനാകുമായിരുന്നു. എന്നാല്‍ പൊതുപ്രവേശനത്തിനു കാത്തിരിക്കാതെ കുട്ടികളില്‍ നല്ലൊരു പങ്കും അണ്‍എയ്ഡഡ് മേഖലയിലേക്കടക്കം തിരിഞ്ഞു. ഇതോടെ മെറിറ്റ് വിഭാഗത്തില്‍ തന്നെ 2355 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 237 ഒഴിവുകളുണ്ട്. പ്രവേശന നടപടികളില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പൂര്‍ത്തിയാകുന്നതോടെ ഒഴിവുകള്‍ കുറയുമെന്നാണ് സൂചന.
അപേക്ഷകളിലെ പിഴവു കാരണം പ്രവേശനം ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടത്തുന്നത്. എല്ലാവര്‍ഷവും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുവരുന്ന സാഹചര്യമാണുള്ളത്. ഇതോടെ പല സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കുട്ടികളുടെ കുറവു കാരണം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ പൂര്‍ണമായും വേണ്ടെന്നുവച്ച സ്‌കൂളുകളുകളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...