നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

പടിഞ്ഞാറ്റുംചേരി : തിരുവല്ല നഗരസഭയും പഞ്ചായത്തും അതിർത്തിപങ്കിടുന്ന നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം. നാട്ടുകടവ് വലിയതോട് പായലും പോളയും മൂടിയനിലയിലാണ്. വിശാലമായി പരന്നുകിടക്കുന്ന ഈ ജലാശയം വൃത്തിയാക്കിയെടുത്താൽ ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയും. ഈ ഭാഗത്ത് തോടിന് വീതി പുഴയോടൊപ്പമെത്തും. ഇവിടെ ബണ്ടുപിടിച്ച് വെള്ളം കെട്ടിനിർത്തി നെൽക്കൃഷി സുഗമമായി നടക്കും. നവംബറോടെ പാടങ്ങളിൽ കൃഷിയിറക്കുക. കൃഷിയുടെ പ്രവൃത്തികളും നാട്ടറിവുകളും പുതുതലമുറ നേരിട്ടറിയാൻ കഴിയുന്ന നേരം. ഇത്തരം സാധ്യതകളിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയും.

ഇവിടെ വഴിയോരവിശ്രമകേന്ദ്രവും കുടുംബശ്രീ കഫേയുമടക്കം സ്ഥാപിക്കാനുള്ള നീക്കത്തിനുള്ള പിന്തുണ ജില്ലാ പഞ്ചായത്തും തിരുവല്ല നഗരസഭയും നൽകിയതുമാണ്. നാട്ടുക്കൂട്ടത്തിന്റെ രൂപവത്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ഇക്കാര്യങ്ങളൊന്നും നടപ്പാക്കാനയില്ല. അതിനാൽ കവിയൂർ പഞ്ചായത്ത് മുൻകൈയെടുത്ത് നാട്ടുക്കടവ്, പോളച്ചിറ, തൃക്കക്കുടി എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം ‘ജെൻസീ മോഡി’ലേക്ക് ; എന്തിനും ഏതിനും അനാവശ്യ പിരിവ് ഒഴിവാക്കും

0
തിരുവനന്തപുരം : വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും ‘പാറ്റ’ സമരവും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി...

കോട്ടയത്ത് ഒന്നര കിലോയിലേറെ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

0
കോട്ടയം : നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്‌സൈസ്...

പുരപ്പുറ സോളർ : പിഎം സൂര്യ ഘർ സബ്സിഡിയിൽ കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്‍...

0
ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ...

കുതിരാൻ തുരങ്കത്തിലെ മണ്ണിടിച്ചിൽ : മന്ത്രിയുടെയും സംഘത്തിന്‍റെയും അടിയന്തര സന്ദർശനം ; ഭീഷണിയില്ലെന്ന് പ്രാഥമിക...

0
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്‍റെ അടിയന്തര...