നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

പടിഞ്ഞാറ്റുംചേരി : തിരുവല്ല നഗരസഭയും പഞ്ചായത്തും അതിർത്തിപങ്കിടുന്ന നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം. നാട്ടുകടവ് വലിയതോട് പായലും പോളയും മൂടിയനിലയിലാണ്. വിശാലമായി പരന്നുകിടക്കുന്ന ഈ ജലാശയം വൃത്തിയാക്കിയെടുത്താൽ ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയും. ഈ ഭാഗത്ത് തോടിന് വീതി പുഴയോടൊപ്പമെത്തും. ഇവിടെ ബണ്ടുപിടിച്ച് വെള്ളം കെട്ടിനിർത്തി നെൽക്കൃഷി സുഗമമായി നടക്കും. നവംബറോടെ പാടങ്ങളിൽ കൃഷിയിറക്കുക. കൃഷിയുടെ പ്രവൃത്തികളും നാട്ടറിവുകളും പുതുതലമുറ നേരിട്ടറിയാൻ കഴിയുന്ന നേരം. ഇത്തരം സാധ്യതകളിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയും.

ഇവിടെ വഴിയോരവിശ്രമകേന്ദ്രവും കുടുംബശ്രീ കഫേയുമടക്കം സ്ഥാപിക്കാനുള്ള നീക്കത്തിനുള്ള പിന്തുണ ജില്ലാ പഞ്ചായത്തും തിരുവല്ല നഗരസഭയും നൽകിയതുമാണ്. നാട്ടുക്കൂട്ടത്തിന്റെ രൂപവത്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ഇക്കാര്യങ്ങളൊന്നും നടപ്പാക്കാനയില്ല. അതിനാൽ കവിയൂർ പഞ്ചായത്ത് മുൻകൈയെടുത്ത് നാട്ടുക്കടവ്, പോളച്ചിറ, തൃക്കക്കുടി എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...

പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

0
കൊല്ലം : തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ...