കൊല്ലം : നിലമേലിൽ ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. മോഷണം നടത്തുന്നതിനിടെ വീടിന്റെ ഉടമസ്ഥർ കയറിവന്നതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാളുടെ ഫോൺ നഷ്ടമായി. ഫോൺ ലഭിച്ച പോലീസ് തന്ത്രപരമായി പ്രതികളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്.
നിലമേൽ കണ്ണംകോടുളള വീട്ടിലാണ് പ്രതികള്‍ മോഷണം നടത്തിയത്. ആളില്ലെന്ന് മനസിലാക്കി വീട്ടില്‍ മോഷണത്തിന് കയറിയതാണ് ഇവര്‍ പക്ഷേ, സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവരുകയായിരുന്നു. സ്വർണവുമായി വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍സഹായമായത്. ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴിക്കച്ചവടക്കാരനായ ബംഗാൾ സ്വദേശിയെ കൊണ്ട് രാജേഷിനെ വിളിപ്പിച്ചു.
പിന്നീട് ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തി. കോഴിക്കടയിൽ കച്ചവടക്കാരായി നിന്ന പോലീസ് പ്രതികളെ പിടിക്കുകയായിരുന്നു. പത്തുവര്‍ഷത്തിലേറെയായി ഇരുവരും മോഷണം നടത്തിയിട്ടും ആദ്യമായാണ് പോലീസ് പിടികൂടുന്നത്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണം ആർഭാട ജീവിതത്തിനാണ് ഇവര്‍ ചെലവഴിച്ചിരുന്നത്.