അവഗണനയുടെ പടുകുഴിയിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല പബ്ലിക് സ്റ്റേഡിയം അവഗണനയുടെ പടുകുഴിയിൽ. ഒട്ടേറെ കായികതാരങ്ങളെ വളർത്തിയെടുത്ത തിരുവല്ല നഗരസഭയുടെ പബ്ലിക് സ്റ്റേഡിയമാണ് ഉയിർത്തെഴുനേൽപ്പ് കാത്തിരിക്കുന്നത്. നഗരമദ്ധ്യത്തിലായി പത്തേക്കറോളം വിസ്തൃതിയുള്ള സ്റ്റേഡിയമാകെ പുല്ലും കാടും വളർന്ന് നാശോന്മുഖമായി. വെള്ളക്കെട്ട് കാരണം ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്തവിധമായി. വിവിധ അസോസിയേഷനുകൾ കുട്ടികൾക്കായി നടത്തിയിരുന്ന പരിശീലനങ്ങളും ഇപ്പോളില്ല. വ്യക്തിഗത പരിശീലനങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാനാകാതെ മറ്റിടങ്ങൾ തേടി അലയുകയാണ് കായിക വിദ്യാർത്ഥികൾ.

സ്റ്റേഡിയത്തിന്റെ പവിലിയനിലും കാര്യമായ സൗകര്യമില്ല. ജേഴ്സി അണിയാൻ പോലും പവലിയനിൽ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ടോയ്ലറ്റുകളും വേണ്ടത്രയില്ല. ഏറെ പ്രതീക്ഷയോടെ 1986 കാലഘട്ടത്തിൽ കുട്ടികൾ ഉൾപ്പെടെ പിരിവെടുത്ത് സ്വരൂപിച്ച പണംകൊണ്ട് നിർമ്മിച്ച സ്റ്റേഡിയമാണിത്. ജില്ലയിൽ സാങ്കേതിക നിലവാരത്തിൽ നിർമ്മിച്ച ആദ്യത്തെ സ്റ്റേഡിയവും ഇതായിരുന്നു. 1992ൽ രഞ്ജി ട്രോഫി അടക്കമുള്ള ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങൾക്കും ഫുട്ബാൾ ടൂർണമെന്റുകൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കും വേദിയായി സ്റ്റേഡിയം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...