Tuesday, May 6, 2025 11:47 pm

തിരുവനന്തപുരം ലൂപ്പേഴ്സ് മിനി നിധി കമ്പിനിയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് അടിച്ചുപൊളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ലൂപ്പേഴ്സ് മിനി നിധി കമ്പിനിയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് അടിച്ചുപൊളിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 23 ന്  വൈകുന്നേരം 05:50 നാണ് ആഘോഷം അരങ്ങേറിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിയാണ് പോലീസ് സ്റ്റേഷനില്‍ ഡാന്‍സ് കളിച്ചത്. ആഘോഷം നടന്നുകൊണ്ടിരിക്കെതന്നെ  വീഡിയോയും ഫോട്ടോയും പത്തനംതിട്ട മീഡിയാക്ക് ലഭിച്ചു.

പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 13 ദിവസം പിന്നിട്ടെങ്കിലും ഒന്നും ചെയ്തില്ല. ഈ സമയത്താണ് കേസിലെ രണ്ടാം പ്രതിയായ പ്രശാന്ത് പോലീസ് സ്റ്റേഷനില്‍ അടിപൊളി ക്രിസ്മസ് ആഘോഷം നടത്തിയത്. പ്രതികള്‍ നല്‍കിയ ഉച്ചിഷ്ടം ഭക്ഷിച്ചവര്‍ നിരവധിയാണ്. പ്രതികളെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ പോലീസ് എമ്മാന്മാര്‍ ആഘോഷം കഴിഞ്ഞതോടെ സാന്താക്ലോസ് ആയും ചിലര്‍ ക്രിസ്തുദേവനായും മാറിയെന്നാണ് വിവരം.

തിരുവനന്തപുരം വെള്ളയമ്പലം ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിനെതിരെ (Loopers Mini Nidhi Ltd.) നിരവധി ജീവനക്കാരാണ് പരാതിയുമായി നീങ്ങിയത്. ശമ്പളം നല്‍കാതെ ഭീഷണിപ്പെടുത്തി പിരിച്ചുവിട്ടുവെന്നും തങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയ നിക്ഷേപം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. തിരുവനന്തപുരം പൂവാര്‍ സ്വദേശി പ്രിയ പി.രാജന്‍ ഉള്‍പ്പെടെ 11 പേരാണ് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിന്റെ ഉടമകളായ പ്രതീഷ് നായര്‍, പ്രശാന്ത് എന്നിവരെയും ജീവനക്കാരായ റാണി, അഖില, രാജി, അനീഷ്‌ എന്നിവരെയും പ്രതികളാക്കി 1218/2022 നമ്പരായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഫയലിന്റെ മുകളില്‍ മദ്യവും കേക്കും വീണു. ഇതോടെ കേസിന്റെയും പരാതിയുടെയും കാര്യം ഒന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരുമാസമായി തങ്ങള്‍ ഇവിടെ ജോലി ചെയ്തെന്നും ശമ്പള തീയതിയായ നവംബര്‍ 31 ന് ശമ്പളം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ശമ്പളം തരാന്‍ പറ്റില്ലെന്നു പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. 28000 മുതല്‍ 30000 വരെ പ്രതിമാസ ശമ്പളവും ഇന്‍സെന്റീവും ഉണ്ടാകുമെന്ന് ജോലിക്ക് ചേര്‍ന്നപ്പോള്‍ പറഞ്ഞിരുന്നു. അംഗത്വ ഫീസായി 2000 മുതല്‍ 5000 രൂപവരെ ഓരോരുത്തരില്‍ നിന്നും വാങ്ങി. ശമ്പളം ലഭിക്കാതെ വന്നതോടെ പരാതിപ്പെട്ടപ്പോള്‍ കമ്പിനിയിലെ മറ്റൊരു ജീവനക്കാരനായ ആനന്ദ് ഭീഷണിപ്പെടുത്തി. മറ്റു കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന് ഇയാള്‍ പറഞ്ഞെന്നും ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനകീയ ക്യാമ്പയിൻ ; പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ...

0
പത്തനംതിട്ട : 'ഉണരട്ടെ കേരളം ഒടുങ്ങട്ടെ ലഹരി മയക്കുമരുന്ന്' എന്ന സാമൂഹിക...