തിരുവനന്തപുരം ലൂപ്പേഴ്സ് മിനി നിധി കമ്പിനിയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് അടിച്ചുപൊളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ലൂപ്പേഴ്സ് മിനി നിധി കമ്പിനിയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് അടിച്ചുപൊളിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 23 ന്  വൈകുന്നേരം 05:50 നാണ് ആഘോഷം അരങ്ങേറിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിയാണ് പോലീസ് സ്റ്റേഷനില്‍ ഡാന്‍സ് കളിച്ചത്. ആഘോഷം നടന്നുകൊണ്ടിരിക്കെതന്നെ  വീഡിയോയും ഫോട്ടോയും പത്തനംതിട്ട മീഡിയാക്ക് ലഭിച്ചു.

പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 13 ദിവസം പിന്നിട്ടെങ്കിലും ഒന്നും ചെയ്തില്ല. ഈ സമയത്താണ് കേസിലെ രണ്ടാം പ്രതിയായ പ്രശാന്ത് പോലീസ് സ്റ്റേഷനില്‍ അടിപൊളി ക്രിസ്മസ് ആഘോഷം നടത്തിയത്. പ്രതികള്‍ നല്‍കിയ ഉച്ചിഷ്ടം ഭക്ഷിച്ചവര്‍ നിരവധിയാണ്. പ്രതികളെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ പോലീസ് എമ്മാന്മാര്‍ ആഘോഷം കഴിഞ്ഞതോടെ സാന്താക്ലോസ് ആയും ചിലര്‍ ക്രിസ്തുദേവനായും മാറിയെന്നാണ് വിവരം.

തിരുവനന്തപുരം വെള്ളയമ്പലം ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിനെതിരെ (Loopers Mini Nidhi Ltd.) നിരവധി ജീവനക്കാരാണ് പരാതിയുമായി നീങ്ങിയത്. ശമ്പളം നല്‍കാതെ ഭീഷണിപ്പെടുത്തി പിരിച്ചുവിട്ടുവെന്നും തങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയ നിക്ഷേപം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. തിരുവനന്തപുരം പൂവാര്‍ സ്വദേശി പ്രിയ പി.രാജന്‍ ഉള്‍പ്പെടെ 11 പേരാണ് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിന്റെ ഉടമകളായ പ്രതീഷ് നായര്‍, പ്രശാന്ത് എന്നിവരെയും ജീവനക്കാരായ റാണി, അഖില, രാജി, അനീഷ്‌ എന്നിവരെയും പ്രതികളാക്കി 1218/2022 നമ്പരായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഫയലിന്റെ മുകളില്‍ മദ്യവും കേക്കും വീണു. ഇതോടെ കേസിന്റെയും പരാതിയുടെയും കാര്യം ഒന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരുമാസമായി തങ്ങള്‍ ഇവിടെ ജോലി ചെയ്തെന്നും ശമ്പള തീയതിയായ നവംബര്‍ 31 ന് ശമ്പളം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ശമ്പളം തരാന്‍ പറ്റില്ലെന്നു പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. 28000 മുതല്‍ 30000 വരെ പ്രതിമാസ ശമ്പളവും ഇന്‍സെന്റീവും ഉണ്ടാകുമെന്ന് ജോലിക്ക് ചേര്‍ന്നപ്പോള്‍ പറഞ്ഞിരുന്നു. അംഗത്വ ഫീസായി 2000 മുതല്‍ 5000 രൂപവരെ ഓരോരുത്തരില്‍ നിന്നും വാങ്ങി. ശമ്പളം ലഭിക്കാതെ വന്നതോടെ പരാതിപ്പെട്ടപ്പോള്‍ കമ്പിനിയിലെ മറ്റൊരു ജീവനക്കാരനായ ആനന്ദ് ഭീഷണിപ്പെടുത്തി. മറ്റു കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന് ഇയാള്‍ പറഞ്ഞെന്നും ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...