വർഗീയതയെ താലോലിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ; പിവി അൻവർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പി വി അൻവർ. വലിയ പോരാട്ടത്തിന് അന്ത്യം കുറിച്ചുവെന്നും പിണറായിസം കൃത്യമായി ഉന്നയിക്കാൻ കഴിഞ്ഞുവെന്നും പിവി അൻവർ പറഞ്ഞു. വർഗീയതയെ താലോലിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. പിണറായിസം ആ പാർട്ടിയെ തന്നെ നശിപ്പിച്ചു. തന്റെ സർവേയിൽ 86 സീറ്റിൽ യുഡിഎഫ് ജയിക്കുമെന്നും 23ൽ ശക്തമായ മത്സരമെന്നും പറഞ്ഞിരുന്നു. പിണറായിയെ താഴെ ഇറക്കുന്നത് സഖാക്കൾ ആയിരിക്കുമെന്ന് താൻ പറഞ്ഞുവെന്നും പി വി അൻവർ പറഞ്ഞു.

സേന നായകൻ വെടിയേറ്റ് മരിച്ചു. പക്ഷെ യുദ്ധം ഞങ്ങൾ ജയിച്ചു. ഇന്ന് വളരെ സന്തുഷ്ടനാണ് താൻ. യുഡിഎഫ് തനിക്ക് വിജയിക്കാവുന്ന സീറ്റ് തരാൻ ഒരുക്കമായിരുന്നു. പരാജയപ്പെട്ടെങ്കിലും റിയാസിനെ മണ്ഡലത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ കുരുക്കാൻ തനിക്ക് കഴിഞ്ഞു. ഒരു വർഗീയവാദിക്കും താൻ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് ആണ്. സതീശന്റെ നിലപാടും സ്റ്റാൻഡും വോട്ടർമാർക്ക് ഊർജം നൽകി. സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ആർക്കും തള്ളിക്കളയാൻ കഴിയില്ല. തനിക്കടക്കം കെസി വേണുഗോപാൽ സഹായം നൽകി. തന്നെ നെഞ്ചിലേറ്റിയ പ്രവർത്തകരെയാണ് ബേപ്പൂരിൽ കാണാൻ കഴിഞ്ഞത്. തന്നോടൊപ്പം രാവെന്നോ പലലെന്നോ വ്യത്യാസമില്ലാതെ നിന്നു. സുരക്ഷിത മണ്ഡലം തരാമെന്ന് സതീശൻ തന്നോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ

0
തിരുവനന്തപുരം: എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള...

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...