തൃശ്ശൂർ : യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് വലിയപീടികയിൽ അബു താഹിറിനെ (42)യാണ് ശിക്ഷിച്ചത്. തൃശ്ശൂർ നാലാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്.ഭാരതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടിവരും.
2015 സെപ്റ്റംബർ 18 നാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്പത്തേൽപ്പടി വാലിയിൽ ഷമീറ (34) യാണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനൊടുവിൽ ഷമീറയെ പ്രതി കത്തികൊണ്ട് കുത്തിക്കൊന്നുവെന്നാണ് കേസ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഡിനി പി ലക്ഷ്മൺ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.