നടി അൻസിബ ഹസന്റെ പരാതിയെ പരിഹസിച്ച് ടിനി ടോം അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടനയായ അമ്മയിലെ ചേരിപ്പോര് കൂടുതൽ രൂക്ഷമാകുന്നു. നടി അൻസിബ ഹസന്റെ പരാതിയെ പരിഹസിച്ച് ടിനി ടോം അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നു. ലക്ഷ്മിപ്രിയയുടെ പരാതി ‘അമ്മ’ ചര്‍ച്ച ചെയ്യണമെന്ന അന്‍സിബയുടെ ആവശ്യത്തെ ടിനിടോം ഗ്രൂപ്പിൽ പരിഹസിച്ചു. അന്‍സിബയുടെ ആവശ്യം ‘ഊളക്കേസ്’ എന്ന് ടിനി ടോം അമ്മ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. വ്യക്തിപരമായ ഊളക്കേസുകള്‍ പോലീസ് സ്റ്റേഷനില്‍ തീര്‍ക്കണമെന്ന് ടിനിടോം. ടിനി ടോമിന്‍റെ പ്രകോപനത്തോട് അന്‍സിബ രൂക്ഷമായാണ് പ്രതികരിച്ചത്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നവരുടെ മാനസിക നില കൂടി പരിശോധിക്കണമെന്ന് അന്‍സിബ പറഞ്ഞു.

അതേസമയം ലക്ഷ്മിപ്രിയയുടെ പരാതിയിൽ തന്നെ വിളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും അൻസിബ പരാതി നൽകി. അതിനിടെ അമ്മ പ്രസിഡണ്ട് ശ്വേതാ മോനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിൽ ചർച്ച നടത്തി.അമ്മ പ്രസിഡണ്ട് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ചേരി തിരിയുകയും ഭരവാഹികൾക്കിടയിൽ വേറെയും ഗ്രൂപ്പുകളുണ്ടാകുകയും ചെയ്തതോടെ അമ്മയുടെ പ്രവർത്തനം സ്തംഭിച്ചു. ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ വംശീയ അധിക്ഷേപം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ജോയിൻറ് സെക്രട്ടറി അൻസിബ ഹസൻ രാജി വെക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....