കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഒരാള്‍കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വെള്ളറട: വടകര ജോസ്കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍കൂടി പൊലീസ് പിടിയില്‍. കീഴാറൂര്‍ കലിങ്കുവിള വിഷ്ണു ഭവനില്‍ വിഷ്ണു(31)വിനെയാണ് പിടികൂടിയത്. മാരായമുട്ടം പോലീസ് ആണ് ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തിയ ഒന്നാം പ്രതിയായ ശരത്തിന് തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പിടിയിലായ വിഷ്ണു ഒളിവില്‍ കഴിയവെ കോടതിയില്‍ ഹാജരായ ഒന്നാം പ്രതി ശരത്തിന്‍റെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതിയായ ശരത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തശേഷം കുറ്റപത്രം തയാറാക്കി. ശരത്തിനെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി. രഞ്ജിത്ത് ജീവിച്ചിരുന്നാല്‍ തന്നെയും ജേഷ്ഠനെയും കൊല്ലുമെന്ന ഭീതിയിലാണ് രഞ്ജിത്തിനെ വകവരുത്തിയതെന്ന് ഒന്നാം പ്രതിയായ ശരത് പോലീസിനോടു പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...