തിരുവല്ല മാർത്തോമ്മ കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ സുവർണ ജൂബിലി സംഗമത്തിന് വേദിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മെയ് 20 ശനിയാഴ്ച്ച തിരുവല്ല മാർത്തോമ്മ കോളേജ് വേദിയായത് അമ്പതുവർഷം മുമ്പ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ വർണ്ണാഭമായ ഗോൾഡൻ ജൂബിലി സംഗമത്തിനാണ്. 1970-73 ബാച്ചിൽ വിവിധ വിഷയങ്ങളിലായി ഡിഗ്രി ക്ലാസ്സുകളിൽ പഠിച്ചിരുന്ന 200-ലധികം മുൻവിദ്യാർത്ഥികളാണ് ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നത്. അരനൂറ്റാണ്ടുമുമ്പ് വൈവിധ്യമാർന്ന മേഖലകളിൽ ക്യാമ്പസിനെ സജീവമാക്കിയ പ്രതിഭാധനരായ കൂട്ടുകാരെ സ്വീകരിക്കാൻ കോളേജും അണിഞ്ഞൊരുങ്ങിയിരുന്നു.

അദ്ധ്യാപകർ, ഡോക്ടർമാർ, ബാങ്കർമാർ, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, വ്യവസായസംരംഭകർ എന്നിങ്ങനെ ചെന്നെത്തിയ ഇടങ്ങളിലെല്ലാം മികവുതെളിയിച്ചവരുടെ മഹാസംഗമമായി മാറി ഗോൾഡൻ ജൂബിലി സംഗമം. ഒത്തു ചേർന്നവർ രാവിലെ 8.30 മുതൽ അവരവരുടെ പഴയ ക്ലാസ് റൂമുകളിൽ ഒത്തുചേർന്ന് ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു ആദ്യപരിപാടി. പത്തുമണിയോടുകൂടി ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തെ മുൻവിദ്യാർത്ഥിയും ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ എം ഡിയുമായ ഡോ. കെ.ജി അലക്‌സാണ്ടർ സ്വാഗതം ചെയ്‌തു.

കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു നിലവിളക്കു കൊളുത്തി ഉദ്‌ഘാടനകർമ്മം നിർവഹിച്ചു. മൺമറഞ്ഞ സുഹൃത്തുക്കളെയും അദ്ധ്യാപകരേയും അനുസ്‌മരിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജനറൽ കൺവീനർ ഡോ കെ ജി രവികുമാർ, അഡ്വ. കുരുവിള വർഗീസ്, വെരി റവ ജയൻ തോമസ്, വെരി റവ വി റ്റി ജോൺ, എൻ കെ കോശി, ഡോ. ഈപ്പൻ ഡാനിയേൽ, സിറിൽ വർക്കി തോമസ്, കെ പി ഏബ്രഹാം, പ്രൊഫ കോശി ചെറിയാൻ, ഡോ മാത്യു സാം, ജോർജ്ജ് വർഗീസ് കടമാൻകുളം ഡോ പി സി വർഗീസ് എന്നിവർ വേദിയിൽ പ്രസംഗിച്ചു.

മുൻ പ്രിൻസിപ്പൽ ഡോ ഏബ്രഹാം ജോർജ്ജ് ഗോൾഡൻ ജൂബിലി സുവനീർ പ്രകാശനം ചെയ്‌തു. പ്രൊഫ സി വി വർഗീസ്, അനന്തൻ നമ്പൂതിരി, ജൂലിയാന, ജൂഡിത്ത്, ഷീബ ആൻ മാത്യു എന്നിവർ ആലപിച്ച ഗാനങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടി. പി പി ഗോപാലൻ കൃതജ്ഞത രേഖപ്പെടുത്തി. മുൻ അദ്ധ്യാപകരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും ഉച്ചയൂണും ഒരുക്കിയിരുന്നു. വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചതിനു പുറമെ പങ്കെടുത്തവർക്കെല്ലാം പ്രത്യേക സമ്മാനവും നൽകിയാണ് സംഗമം സമാപനം കുറിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...