ഗതാഗതനിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച്‌ ശിക്ഷക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ പോലീസില്‍ നിയമനം ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗതാഗതനിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച്‌ ശിക്ഷക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ പോലീസില്‍ നിയമനം ലഭിക്കില്ല. പോലീസ് ഡ്രൈവറായി യോഗ്യത നേടിയവരില്‍ മിക്കവരും മദ്യപിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച്‌ പഠിക്കാന്‍ ബറ്റാലിയന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യത നേടിയാല്‍ ഉദ്യോഗാര്‍ത്ഥിയെ കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനല്‍ കേസില്‍ പ്രതികളാണെങ്കില്‍ നിയമനം നല്‍കില്ല.

പക്ഷെ ഇപ്പോഴത്തെ ചട്ട പ്രകാരം മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അത് നിയമനത്തിന് തടസ്സമല്ല. കഴിഞ്ഞ പോലീസ് ഡ്രൈവര്‍ തസ്തിയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച്‌ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച്‌ വാഹനമോടിച്ചതിനും അമിത വേഗത്തില്‍ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്. അതായത് പലരും നിരവധി പ്രാവശ്യം ശിക്ഷിക്കപ്പെട്ടവര്‍. ഇന്റലിജന്‍സ് മേധാവിയാണ് ഉദ്യോഗസ്ഥാര്‍ത്ഥികളുടെ ഒന്നിലധികമുള്ള നിയമ ലംഘനം ചൂണ്ടികാട്ടിയത്. പക്ഷെ മോട്ടോര്‍വാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാല്‍ നിയമനം നല്‍കാന്‍ പാടില്ലെന്ന് കേരള പോലീസ് നിയമത്തിന്റെ ചട്ടത്തില്‍ വ്യവസ്ഥയില്ല. അതിനാല്‍ ശിക്ഷക്കപ്പെട്ട പലര്‍ക്കും ഒഴിവുകളുടെ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചു.

ഗതാഗത നിയമ ലംഘനം നടത്തിയാല്‍ പിടിക്കേണ്ട പോലീസുകാര്‍ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തില്‍ മോട്ടോര്‍ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നല്‍കരുതെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാര്‍ശ സമര്‍പ്പിക്കാന്‍ ബറ്റാലിയന്‍ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. സര്‍ക്കാരിനും പിഎസ്‌എസിക്കും ചട്ടഭേഗതിക്കുള്ള ശുപാര്‍ശ സമിതി സമര്‍പ്പിക്കും. ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഗതാഗതനിയമലംഘകര്‍ക്കും പോലീസില്‍ ഡ്രൈവറായി നിയമനമുണ്ടാകില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...