ട്രഷറി തട്ടിപ്പുകേസ് : മുന്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തങ്ങള്‍ക്കെതിരായ അന്വേഷണങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ തിരക്കില്‍ സര്‍ക്കാര്‍ ഏര്‍‌പ്പെട്ടിരിക്കെ, ട്രഷറി ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടത്തിയ കേസിലെ പ്രതി പോലീസ് വീഴ്ച കാരണം ജാമ്യം നല്‍കിയിരിക്കുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനു കഴിയാതായതോടെ തൊണ്ണൂറാം ദിവസമായ ഇന്നലെ വഞ്ചിയൂര്‍ ട്രഷറി മുന്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിന് മജിസ്ട്രേട്ട് കോടതി സ്വാഭാവിക ജാമ്യം നല്‍കിയിരിക്കുന്നത്.

തട്ടിപ്പിന്റെ ആഴവും ഗൗരവവും കണക്കിലെടുത്ത് മജിസ്ട്രേട്ട് കോടതി ഒരു വട്ടവും ജില്ലാ കോടതി 3 തവണയും ബിജുലാലിന്റെ ജാമ്യം തള്ളുകയുണ്ടായി. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ 2.73 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ ഓഗസ്റ്റ് 5നു കീഴടങ്ങാനെത്തിയ ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയുകയുണ്ടായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തുമില്ല.

ഇപ്പോള്‍ വഞ്ചിയൂര്‍ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇതിനിടെ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടെങ്കിലും അതു പ്രതി ഉടന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണു സൂചന ലഭിച്ചത്. ശാസ്ത്രീയമായ അന്വേഷണം ആഴത്തില്‍ നടത്താനുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഇതു സാധൂകരിക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഇന്നലെ സമര്‍പ്പിക്കുകയുണ്ടായി.

എന്നാല്‍ അതേസമയം, ക്രിമിനല്‍ നടപടിക്രമം 167(2) പ്രകാരം സ്വാഭാവിക ജാമ്യത്തിനു പ്രതിക്ക് അവകാശമുണ്ടെന്നും കോവിഡ് കാരണമായാല്‍ പോലും ഇതു നിഷേധിക്കരുതെന്ന സുപ്രീംകോടതി വിധി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും പ്രതിക്കുവേണ്ടി അഡ്വ. പൂന്തുറ സോമന്‍ വാദിക്കുകയുണ്ടായത്. ഇത് അംഗീകരിച്ച്‌ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ തന്നെ വീഴ്ചയാണ് രണ്ടേമുക്കാല്‍ കോടിയുടെ തട്ടിപ്പിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതുകാരണം ട്രഷറി വകുപ്പിലെ ഒട്ടേറെപ്പേരെ കേസിന്റെ ഭാഗമാക്കേണ്ടി വരും. ഇതാണ് അന്വേഷണം ഇഴയുന്നതിനു മുഖ്യ കാരണം. ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പോലീസിനു ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ വേഗത്തിലാക്കുന്നതിനായി ലാബില്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച്‌ താല്‍ക്കാലിക ജീവനക്കാരെ കോടികള്‍ മുടക്കി നിയമിച്ചെങ്കിലും കോളിളക്കമുണ്ടാക്കിയ കേസുകളില്‍ പോലും ഇതാണ് അവസ്ഥ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....