Sunday, April 20, 2025 5:39 am

എല്ലാ ആശുപത്രികളിലെയും 50 ശതമാനം കിടക്കകള്‍ അടിയന്തിരമായി കോവിഡ് ചികിത്സക്ക്​ മാറ്റിവെക്കണം : തൃശ്ശൂര്‍ ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തിരമായി കോവിഡ് ചികിത്സക്ക്​ മാറ്റിവെക്കണമെന്ന് ജില്ല കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഗവ. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള കോവിഡ് കിടക്കകളുടെ എണ്ണം 50 ശതമാനമാക്കി വര്‍ധിപ്പിക്കണം. കോവിഡ് ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യവും കൂട്ടണം. ചികിത്സക്ക്​ വേണ്ട ഓക്സിജന്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓക്സിജന്‍ ടാങ്ക് സംവിധാനം ഏര്‍പ്പെടുത്താനും ഇതില്‍ ദിവസവും ഓക്സിജന്‍ നിറക്കാനും നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

നിലവില്‍ ഓക്സിജന്‍ പ്ലാന്‍റില്‍നിന്ന്​ ലഭിക്കുന്ന ഓക്സിജ​ന്റെ തോത് കൂട്ടി പുതിയ കിടക്കകളിലേക്ക് ഓക്സിജന്‍ സംവിധാനം സജ്ജമാക്കുക, ഐ.സി.യു, വെന്‍റിലേറ്റര്‍ കിടക്കകള്‍ വര്‍ധിപ്പിക്കുക എന്നിവയും അടിയന്തിരമായി ഇവിടെ ചെയ്യും. മൂന്നു ദിവസത്തിനകം ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്ന് ഗവ. മെഡിക്കല്‍ കോളജ് മേധാവികള്‍ യോഗത്തെ അറിയിച്ചു.

ഗവ. ജനറല്‍, താലൂക്ക് ആശുപത്രികളില്‍ കോവിഡ് കിടക്കകള്‍ 50 ശതമാനമാക്കണം. ഗൈനക്കോളജി വിഭാഗമല്ലാതെ മറ്റു വിഭാഗങ്ങളിലേക്ക് രോഗികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഇവിടങ്ങളിലേക്ക് ആവശ്യമുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് കളക്ടര്‍ നിര്‍ദേശിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം കിടക്കകള്‍ ഒരാഴ്ചയ്ക്കകം സജ്ജീകരിക്കണം. കോവിഡ് രോഗികളുടെ ചികിത്സക്ക്​ വേണ്ടി വരുന്ന ഓക്സിജന്‍ സിലിണ്ടറുകളില്‍ ഓക്സിജന്‍ നിറക്കല്‍ ഇവര്‍ക്ക് അതത് ഏജന്‍സികളില്‍നിന്ന് തന്നെ ചെയ്യാം. ഇത് ആരോഗ്യ വിഭാഗത്തെ അറിയിച്ചാല്‍ മതിയാകും. ആശുപത്രികളില്‍ കോവിഡ് രോഗത്തി​ന്റെ  കാറ്റഗറി അനുസരിച്ച്‌ രോഗികളെ കിടത്തി ചികിത്സിച്ചാല്‍ മതിയെന്ന് ഡി.എം.ഒ കെ.ജെ. റീന വ്യക്തമാക്കി. ആശുപത്രികള്‍ കോവിഡ് കിടക്കകള്‍ ഒരുക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും അവര്‍ വ്യക്തമാക്കി.

ഡി.പി.എം ഡോ. ടി.വി. സതീശന്‍, ഡെപ്യൂട്ടി ഡി.എം.ഒ പി.കെ. രാജു, ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍, ജനറല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, സ്വകാര്യ ആശുപത്രി മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും അനങ്ങാതെ എക്സൈസ്

0
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ...

ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങൾക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനം

0
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത...

ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി

0
ദില്ലി : അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന...

സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണം : ബിജെപി എം പി

0
ദില്ലി : സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കടന്നാക്രമിച്ച് ബിജെപി...