ന്യൂഡൽഹി : ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ആരംഭിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധ സാഹചര്യം താൻ ഇടപെട്ട് അവസാനിപ്പിച്ച് എന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യൻ പര്യടനത്തിലുള്ള ട്രംപ്, ആസിയാൻ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവർത്തകരുമായി സംസാരിച്ചത്. നിങ്ങൾ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നോക്കൂ.”ഞാനാണ് വെടിനിർത്തൽ നടപ്പാക്കിയത്. എന്നാൽ ഞാൻ ഇതിനകം ചെയ്ത മിക്ക കരാറുകളേക്കാളും ബുദ്ധിമുട്ടായിരിക്കും അതെന്ന് കരുതിയെുന്നു, പക്ഷേ അങ്ങനെയല്ല സംഭവിച്ചതെന്നും റഷ്യ-യുക്രെയ്ൻ യുദ്ധമാണ് പരിഹരിക്കാൻ ഏറ്റവും പ്രയാസമുള്ള വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നിർത്തിവെച്ച കൂടിക്കാഴ്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ട്രംപ് ഇങ്ങനെ പ്രതികരിച്ചത് നടത്തിയത്. അസർബൈജാൻ, അർമേനിയ തുടങ്ങിയ മറ്റ് പല സംഘർഷങ്ങളിലും സമാധാനം സ്ഥാപിക്കാൻ താൻ നടത്തിയ ശ്രമങ്ങളെ പുടിൻ പ്രശംസിച്ചതായും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യ-പാക് സംഘര്‍ഷത്തിൽ പല്ലവി ആവര്‍ത്തിച്ച് ട്രംപ്
RECENT NEWS
Advertisment



























