Tuesday, April 22, 2025 10:36 am

കോവിഡ് പ്രോട്ടോകോള്‍ ലംഘനം ; തിരുവനന്തപുരം പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പോലീസിന്റെ സഹായത്തോടെ പോത്തീസില്‍ പരിശോധന നടത്തിയത്. പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ കയറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഒന്നാം തരംഗകാലത്ത് 2020 ജൂലൈയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പല ഘട്ടങ്ങളിലും പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച പേത്തീസിന് നഗരസഭ നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നും ഇവ പാലിക്കാതെ തുറന്നു പ്രവര്‍ത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങള്‍ കാരണമാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി. നഗരത്തില്‍ സൂപ്പര്‍ സ്പ്രഡിന് ഇടയാക്കും വിധം പ്രവര്‍ത്തിച്ചു എന്നായിരുന്നു പോത്തീസിനും മറ്റൊരു സ്ഥാപനമായ രാമചന്ദ്രന്‍സിനും എതിരായ ആരോപണം.

പിന്നീട് 2020 ഡിസംബറിലും പോത്തീസിന് പൂട്ടുവീണിരുന്നു. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 11 ന് അനിയന്ത്രിതമായ തിരക്ക് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. മാര്‍ച്ചില്‍ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്‌എല്‍ തിയേറ്ററിനടുത്തുള്ള ഗോഡൗണില്‍ തിങ്ങിപ്പാര്‍പ്പിച്ചിരുന്നത് വിവാദമായിരുന്നു. ഒരു മുറിയില്‍ പതിനഞ്ചു പേര്‍ വരെയാണ് തിങ്ങിപ്പാര്‍ത്തിരുന്നത്. സംഭവം കോര്‍പറേഷന്‍ അധികൃതരെ ഞെട്ടിക്കുകയും ചെയ്തു. ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയ കോര്‍പ്പറേഷന്‍ തന്നെ ഓഗസ്റ്റ് ആദ്യവാരം വില്‍പ്പനയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദിയുടെ ആഡംബര നൗകയായ അറോയ ക്രൂയിസിന്റെ മെഡിറ്ററേനിയൻ യാത്രകൾ ജൂൺ മുതൽ

0
റിയാദ്: സൗദി അറേബ്യയുടെ ആഡംബര നൗകയായ ‘അരോയ ക്രൂയിസി’ന്റെ മെഡിറ്ററേനിയൻ യാത്രകൾ...

തെലുങ്ക് നടൻ മഹേഷ് ബാബുവിന് ഇഡി നോട്ടീസ്

0
ഹൈദരാബാദ് :  തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്...

ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ ; മൃതദേഹത്തിന് സമീപം ആയുധങ്ങൾ കണ്ടെത്തി

0
കോട്ടയം: കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയുമാണ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2200 രൂപയുടെ വർധനയാണ്...