മാഡ്രിഡ് : സ്പാനിഷ് ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ബാഴ്സലോണ. ഈ സീസണിൽ ഇതാദ്യമായാണ് ബാഴ്സ തുടർച്ചയായ രണ്ടു മത്സരങ്ങൾ ജയിച്ചുകയറുന്നത്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവസാന ആറു മിനിറ്റിനുള്ളിൽ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.
48 -ാം മിനിറ്റിൽ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 76 -ാം മിനിറ്റിൽ സാമുവൽ ചുക്വുസെയിലൂടെ വിയ്യാറയൽ സമനില പിടിച്ചു. ഗ്രോയെൻവെൽഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിൽ 88 -ാം മിനിറ്റിൽ മെംഫിസ് ഡീപേയിലൂടെ ബാഴ്സ മുന്നിലെത്തി. വിയ്യാറയൽ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ. തുടർന്ന് ഇൻജുറി ടൈമിൽ ബാഴ്സയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്സയ്ക്ക് വിജയവും സമ്മാനിച്ചു.