തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടിനു മുൻവശത്തെ കാർ പോർച്ച് കോൺക്രീറ്റ് ചെയ്തത് റോഡിലേക്ക് ഇറങ്ങിപ്പോയി എന്ന് ആരോപിച്ചതിനെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ട കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. പുളിക്കീഴ് നിരണം ആറ്റൂപ്പറമ്പിൽ രാജൻ (65), ആറ്റൂപ്പറമ്പിൽ ചന്ദ്രൻ (76) എന്നിവരെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഞായറാഴ്ച്ച വൈകിട്ട് 4 നാണ് സംഭവം. ആറ്റൂപ്പറമ്പിൽ വിജയന്റെ ഭാര്യ രാധ (60)യാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇവരും പ്രതികളും ബന്ധുക്കളാണ്.

വിജയന്റെ വീടിന് മുന്നിലെ കാർ പോർച്ച് കോൺക്രീറ്റ് ചെയ്തത് റോഡിലേക്ക് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് പ്രതികൾ രാധയുമായി തർക്കത്തിലേർപ്പെട്ടു. ബഹളം കേട്ടെത്തിയ വിജയനെ രാജൻ ഷർട്ടിന് കുത്തിപ്പിടിച്ച് തടഞ്ഞു. തുടർന്ന് ചന്ദ്രൻ വിജയന്റെ ചെള്ളയ്ക്കടിച്ചു. അടിയേറ്റ് ഇയാൾ താഴെവീണു. ഇടയ്ക്ക് കയറിയ ഭാര്യയുടെ മുഖത്ത് ചന്ദ്രൻ കൈചുരുട്ടി ഇടിക്കുകയായിരുന്നു. അവർ നിലതെറ്റി താഴെ വീഴുകയും ചെയ്തു. രാധയുടെ മൂക്കിന്റെ പാലത്തിലെ അസ്ഥിപൊട്ടി.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മരണപ്പെടുകയായിരുന്നു. പരിക്കിന്റെ കാഠിന്യത്താൽ ഹൃദയാഘാതമുണ്ടായി മരിച്ചതായുള്ള വിവരം ആശുപത്രിയിൽ നിന്നും പോലീസിൽ അറിയിച്ചു. ഇതിന് മുമ്പുതന്നെ പ്രതികളെ സ്ഥലത്ത് നിന്നും എസ് ഐ ഐ ഷിജു പി സാമിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു വിവരങ്ങൾ തേടി. ദേഹോപദ്രവത്തിന് രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു. തുടർന്ന് പ്രതികളുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തി വൈകുന്നേരം അറസ്റ്റ് ചെയ്തു. വഴിതർക്കത്തെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറെക്കാലമായി വഴക്കിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...