ഓക്‌ലാൻഡ് : ന്യൂസിലാൻഡിൽ വനിതാ ലോകകപ്പ് വേദിക്ക് സമീപം വെടിവെപ്പിൽ രണ്ട് മരണം. ഓക്‌ലാന്‍ഡിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമായിരുന്നു വെടിവെപ്പുണ്ടായത്. രാവിലെ നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ താമസിക്കുന്ന ഹോട്ടലിന് സമീപമാണ് വെടിവെപ്പുണ്ടായത്. അതേസമയം ലോകകപ്പ് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പ്രതികരിച്ചു. ലോകകപ്പിന് കിക്കോഫ് നടക്കാനിരിക്കുന്നതിനാൽ എല്ലാ കണ്ണുകളും ഓക്‌ലാന്‍ഡിലേക്ക് ആയിരിക്കും. ഫിഫ അധികൃതരുമായി സംസാരിച്ചെന്നും മത്സരം നടത്തുന്നതിന് തടസമില്ലെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി.
സുരക്ഷാ സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഹിപ്കിൻസിൻ്റെ വാദം. ആക്രമണം നടത്തിയത് ഒരാൾ മാത്രമാണ്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് അസാധാരണമാണ്. കുപ്രസിദ്ധിക്ക് വേണ്ടി ചിലർ അവരുടെ ജീവൻ അപകടത്തിലാക്കുന്നതായും ഹിപ്കിൻസ് കൂട്ടിച്ചേർത്തു. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുമ്പ് ആക്രമണം നടത്തിയ കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്ന വ്യക്തിയാണ് വെടിവെപ്പിന് പിന്നിലെന്നാണ് പോലീസ് വാദം. ജോലിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033