ഫുജൈറ: യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ കഴിഞ്ഞ ദിവസം ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഈ ആക്രമണത്തെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഓയിൽ ഇൻഡസ്ട്രി സോണിൽ പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ തീപിടിത്തം ഉണ്ടായെങ്കിലും അധികൃതർ ഇത് അതിവേഗം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിൽ യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഇതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.





























