ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് ഉദ്ധവ് താക്കറെ. 2024 ലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് മോഷണ തെളിവുകൾ നിരത്തി ശിവസേന താക്കറെ പക്ഷം രംഗത്തെത്തിയത്. അതെ സമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയാണ് ഈ ആരോപണങ്ങൾക്ക് പുറകിലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ബിജെപിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയാണ് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ ഉണ്ടെന്ന് താക്കറെ ആരോപിച്ചു. വോട്ടർ പട്ടികയിലെ പൊരുത്തക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും താക്കറെ ആവശ്യപ്പെട്ടു . വോട്ടർ പട്ടിക തിരുത്തുന്നതുവരെ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും താക്കറെ മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ
RECENT NEWS
Advertisment




























