വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നതില്‍ പ്രതികരണവുമായി ഉമാ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതില്‍ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു.

ആര്‍ത്തവ അവധിയെക്കുറിച്ച് പറഞ്ഞതില്‍ എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. ആര്‍ത്തവം ദൈവികമായി സ്ത്രീകള്‍ക്ക് ലഭിച്ച കാര്യമാണ്. അത് മാറ്റിനിര്‍ത്തേണ്ട കാര്യമൊന്നുമല്ല. ഇത് ആരെങ്കിലും അറിഞ്ഞെങ്കില്‍ എന്നതല്ല. കൗമാരക്കാര്‍ പഠിക്കുന്ന സമയത്ത് വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് നാം ചെയ്യേണ്ടത്. അടുത്ത ദിവസം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആര്‍ത്തവ അവധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നാണ് പറഞ്ഞിട്ടുളളത്. അതുകൊണ്ടുതന്നെ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ല വശങ്ങളും ചീത്ത വശങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയുളളു.- ഉമാ തോമസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...