വാഷിങ്ടണ്‍ : കർഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎസ് വിദേശകാര്യ വക്താവ്. സമാധാനപരമായ സമരങ്ങൾ ജനാധിപത്യം പുഷ്ടിപ്പെടുന്നതിന്റെ മുഖമുദ്രയാണെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് സമരത്തെ നേരിടാൻ ഇന്റര്‍നെറ്റ് സേവനങ്ങൾ വിലക്കുന്നതിലുള്ള പരോക്ഷ വിമർശനവും നടത്തി.
കാർഷിക മേഖലയെ പരിഷ്കരിച്ച് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് സഹായകമാകുന്ന കാർഷിക മേഖലയിലെ പരിഷ്‌കരണങ്ങളെ സ്വാഗതം ചെയ്യുന്നതായും യുഎസ് അറിയിച്ചു. ഇതിലൂടെ ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിക്കുമെന്നും യുഎസ് പറഞ്ഞു.
സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇതിനെ തള്ളിപറഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം.