മരിക്കാൻ തീരുമാനിച്ചുറപ്പിച്ച് നിന്ന ആ യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് വാടാനപ്പള്ളി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്’, വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം രാത്രി വന്ന ഫോൺ കോളിൽ മറുതലയ്ക്കൽ നിന്നുള്ള സംസാരം ഇങ്ങനെയാണ് തുടങ്ങിയത്. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സൗമ്യ പക്ഷെ പതറിയില്ല. ഫോൺ ചെയ്‌ത യുവാവിനെ സമാധാനിപ്പിച്ച് നിർത്തിയ അവർ, അധികം വൈകാതെ കോൾ സീനിയർ സിപിഒ ഫിറോസിന് നൽകി. മരിക്കാൻ തീരുമാനിച്ചുറപ്പിച്ച് നിന്ന ആ യുവാവിനെ വാടാനപ്പള്ളി പോലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഫോൺ ചെയ്‌ത യുവാവിൽ നിന്നും അദ്ദേഹത്തിൻ്റെ മൊബൈൽ നമ്പർ വാങ്ങിയ ഫിറോസ്, ഇദ്ദേഹത്തെ വീഡിയോ കോൾ ചെയ്‌തു. കയർ കുരുക്കി തൂങ്ങിമരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു യുവാവ്. ഇതേ സമയം തന്നെ ഈ വിവരം വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ ബി ഷൈജുവിനും കൈമാറി. യുവാവിൻ്റെ ഫോൺ നമ്പർ ലൊക്കേഷൻ കണ്ടെത്തിയ ഉടൻ ഫിറോസും സി.പി.ഒമാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യം എന്നിവരും ഇയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു.

തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറെത്തിയ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. പോലീസുകാർ ഇവിടെയെത്തുമ്പോൾ വീടിനകത്ത് ഒരു മുറിയിൽ മാത്രമാണ് ബൾബ് തെളിഞ്ഞിരുന്നത്. പോലീസുകാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും യുവാവ് തുറക്കാൻ തയ്യാറായില്ല. ഇതോടെ ലൈറ്റുള്ള മുറിയുടെ ജനല്‍ പൊട്ടിച്ചു. യുവാവ് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്ന പോലീസ് സംഘം തൂങ്ങാന്‍ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി. യുവാവിന് സി.പി.ആര്‍ നല്‍കി. അധികം വൈകാതെ ആംബുലന്‍സ് വിളിച്ചുവരുത്തി വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ സഹകരണവും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. ഇപ്പോള്‍ യുവാവ് സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തി. യുവാവിൻ്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.എസ്.സുനിലിന്റെ 380-മത് സ്നേഹഭവനം സുനിലിനും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിര്‍ദ്ദന  കുടുംബങ്ങള്‍ക്ക് നിർമ്മിച്ചു...

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി....

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...