വാളയാർ: വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷ് ആന്റോ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശിയാണ്ഇ ആന്റോ. ഇനി ഒരാളെ കണ്ടെത്താനുണ്ട്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശി സഞ്ജയെയാണ് ഇനി കണ്ടെത്താൻ ഉള്ളത്.
ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു.
ഇന്ന് രാവിലെ പൂർണേഷിന്റ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. സഞ്ജയ്ക്കായ് തിരച്ചിൽ തുടരുകയാണ്. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻ്‍ജിനിയറിങ് ഒന്നാം വർഷ വിദ്യാർഥകളാണ് ഇവർ