വള്ളികുന്നത്ത് അറവുമാലിന്യ സംഭരണകേന്ദ്രം പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ; ദുരിതത്തില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : വള്ളികുന്നം കന്നിമേൽ വാർഡിൽ വലിയകുളം ഭാഗത്തുള്ള അറവുമാലിന്യ സംഭരണകേന്ദ്രം പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. കായംകുളം, രണ്ടാംകുറ്റി, കൃഷ്ണപുരം, ഭരണിക്കാവ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കശാപ്പുശാലകളിൽനിന്നുള്ള അറവുമാടുകളുടെ തൊലി, മറ്റ് മാംസാവശിഷ്ടങ്ങൾ തുടങ്ങിയവ വാഹനങ്ങളിൽ വൻതോതിലാണ് ഇവിടെ കൊണ്ടുവന്നു കുന്നുകൂട്ടുന്നത്. മാലിന്യം കൊഴുപ്പുൾപ്പെടെ ഓരോന്നും പ്രത്യേകം വേർതിരിച്ച് വിവിധ സ്ഥലങ്ങളിലേക്കു കയറ്റിഅയക്കുന്നതിനാണ് സംഭരിക്കുന്നത്.

ആവശ്യമുള്ളവ ശേഖരിച്ചശേഷം അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടുകയാണു പതിവ്. സംഭരണകേന്ദ്രത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധംമൂലം മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മാലിന്യസംഭരണകേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുൻപ്‌ സിപിഎം നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തുകയും സംഭവമറിഞ്ഞ് എം.എസ്. അരുൺകുമാർ എംഎൽഎ, ചെങ്ങന്നൂർ ആർഡിഒ എന്നിവർ സ്ഥലത്തെത്തി മിനിലോറിയിലുണ്ടായിരുന്ന ഒരുലോഡ് അറവുമാലിന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള കർഷക സംഘം പന്തളം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

0
പന്തളം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും രാസവള വിലവർദ്ധനവ് പിൻവലിക്കണമെന്നും...

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...